ഇരിങ്ങാലക്കുട : കാറളം ഗ്രാമപഞ്ചായത്ത് കിഴുത്താണി ഏഴാം വാര്‍ഡിലെ അംഗന്‍വാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു. ശോച്യാവസ്ഥയില്‍ നില്ക്കുന്നതിനാല് രണ്ട് ദിവസംമുമ്പെ അംഗന്‍വാടിയുടെ പ്രവര്‍ത്തനങ്ങള്‍ തൊട്ടടുത്തുള്ള വ്യദ്ധന്മാരുടെ ഉല്ലാസകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇതുമൂലം വന്‍ ദുരന്തം ഒഴിവായി.
അംഗനവാടി കെട്ടിടം പുതുക്കി പണിയുന്നതിനായി 26 ലക്ഷം അനുവദിച്ചിരുന്നു. എന്നാല്‍ അംഗനവാടിയുടെ ആരംഭം മഹിളാ സമാജത്തിന്റെ കീഴിലായിരുന്നു. അതുകൊണ്ട് ഭൂമിയുടേയും കെട്ടിടത്തിന്റേയും രേഖകള്‍ മഹിളാ സമാജത്തിന്റെ അന്നത്തെ ഭാരവാഹികളുടെ പേരിലായിരുന്നു. നെടുമ്പിള്ളി തരണനെല്ലൂര്‍ മന സംഭാവന ചെയ്തതായിരുന്നു ഭൂമി. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുമ്പോള്‍ ഭൂമിയുടെ രേഖകള്‍ പഞ്ചായത്തിന് കൈമാറണമെന്നാണ് വ്യവസ്ഥ. എന്നാല്‍ അത് പാലിക്കാന്‍ മഹിളാ സമാജം ഭാരവാഹികള്‍ തയ്യാറാവത്തതുമൂലം അനുവദിച്ച ഫണ്ട് ലാപ്സാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: