തൃശൂര്‍ : കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളും മതേതരപാര്‍ട്ടികളും സഹോദരന് അയ്യപ്പനെ മാത്യകയാക്കേണ്ടിയിരുന്നുവെന്ന് പ്രശസ്ത പ്രഭാഷകനായ ജെ. രഘു. സഹോദരന് അയ്യപ്പന്റെ നിലപാടുകളും ചിന്തകളുമാണ് ഇവര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നതെങ്കില്‍ സമകാലീകമായ പല ജാതിപ്രശ്നങ്ങളും ഇന്നു കേരളത്തില്‍ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
കേരളീയ സമൂഹത്തിലെ ജാതീയചിന്തകള്ക്കെതിരെയാണ് സഹോദരന് അയ്യപ്പന് പന്തിഭോജനം സംഘടിപ്പിച്ചത്. എങ്കിലും എല്ലാ ജാതിയില്‍പെട്ട ആളുകളും തങ്ങള്‍ക്കു കീഴെയുള്ള ജാതിക്കെതിരെ ജാതിസ്പ്രഷ്ടത പ്രകടമാക്കിയിരുന്നു. അതുകൊണ്ടാണ് അന്നും ഇന്നും ജാതി വ്യസ്ഥകള്ക്കെതിരെ ശക്തമായ കലാപങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടാകാതെ പോയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പന്തിഭോജനത്തിന്റെ നൂറാം വാര്‍ഷികത്തിനോടനുബന്ധിച്ച് നടന്ന നമുക്ക് ജാതിയില്ല – പന്തിഭോജനം പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെയും ഫാസിസത്തിന്റെയും ഇടയിലുള്ള പ്രതിസന്ധിയിലാണ് സമകാലീന ഇന്ത്യന്‍ രാഷ്ട്രീയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന് സ്വാഗതം പറഞ്ഞ ചടങ്ങില്‍ അക്കാദമി ട്രഷറര്‍ വി.ആര്. സന്തോഷ് അധ്യക്ഷനായി. പന്തിഭോജനത്തിന്റെ നൂറാം വാര്‍ഷികത്തിനോടനുബന്ധിച്ച് നടന്ന നമുക്ക് ജാതിയില്ല-പന്തിഭോജനം ചിത്രകലാക്യാമ്പും പ്രഭാഷണ പരമ്പരയും 28ന് സമാപിയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: