വടക്കാഞ്ചേരി: കുന്നംകുളം-വടക്കാഞ്ചേരി റോഡില്‍ സ്കൂള്‍, പോലീസ് സ്റ്റേഷന് എന്നിവയ്ക്ക് മുന്നിലുള്ള ഹമ്പ് വാഹനയാത്രക്കാര്‍ക്ക് അപകടഭീഷണി ഉണ്ടാക്കുന്നു. ഹമ്പില്‍ അടയാളമില്ലാത്തതും സൂചനാബോര്‍ഡുകള്‍ ഇല്ലാത്തതുമാണ് അപകടകാരണം.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന എരുമപ്പെട്ടി സര്‍ക്കാര്‍ സ്കൂളിലെ കുട്ടികളുടെ സുരക്ഷയ്ക്കാണ് റോഡില്‍ ഹമ്പുകള്‍ നിര്‍മ്മിച്ചത്. നാട്ടുകാരും, പോലീസും ഓട്ടോതൊഴിലാളികളും അടയാളങ്ങള്‍ രേഖപ്പെടുത്തിയെങ്കിലും മാഞ്ഞിരിക്കുകയാണ്.
ആലത്തൂര്‍ – ഗുരുവായൂര്‍ സംസ്ഥാനപാതയായ ഈ റോഡിലൂടെ നിരവധി വാഹനങ്ങളാണ് എല്ലായ്പ്പോഴും സഞ്ചരിക്കുന്നത്. സ്ഥലപരിചയമില്ലാത്തവര്‍ ഡ്രൈവ് ചെയ്യുന്ന വാഹനങ്ങള്‍ ഹിമ്പില് ചാടി യാത്രക്കാര്‍ക്ക് പരിക്ക് സംഭവിക്കുന്നത് നിത്യസംഭവമാണ്.
കഴിഞ്ഞദിവസം ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഹമ്പില്‍ ചാടി ഗ്ലാസിലിടിച്ച് യുവതിക്ക് തലക്ക് പരിക്കേറ്റിരുന്നു.
ഹമ്പില്‍ സ്ഥിരമായി നിലനില്‍ക്കുന്ന അടയാളങ്ങളും ബോര്‍ഡുകളും സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും പൊതുമരാമത്ത് വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: