തൃശൂര്‍: ഗുരുവായൂരിന്റെ സമഗ്ര വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പ്രസാദ് പദ്ധതി ആദ്യഗഡുവായി 9.22കോടി രൂപ അനുവദിച്ചു. 46.14കോടിയുടേതാണ് പദ്ധതി. പദ്ധതി നടപ്പാവുന്നതോടെ ക്ഷേത്രനഗരിയായ ഗുരുവായൂരിന്റെ മുഖഛായമാറും.
ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററിന് 11.57കോടി രൂപ ടൂറിസ്റ്റ് അമിനിറ്റി സെന്ററിന് 3.64കോടി രൂപ, മള്‍ട്ടിലെവല്‍ പാര്‍ക്കിങ്ങ് സെന്ററിന് 23.56കോടി രൂപ, സിസിടിവി സൗകര്യമൊരുക്കാന്‍ 5.16കോടി രൂപ എന്നിങ്ങനെയാണ് 46.14കോടി രൂപ അനുവദിച്ചിട്ടുള്ളത്. ഇതില്‍ ആദ്യഗഡുവായ 9.22കോടി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് കമ്പനിയാണ് പദ്ധതി നടപ്പാക്കുക. കേരളത്തില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രസാദിന്റെ ആദ്യ വിഹിതം ലഭിക്കുന്ന നഗരമാണ് ഗുരുവായൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: