തൃശൂര്‍: സപ്തതിയില്‍ നാടിന്റെ ആദരവേറ്റ് വാങ്ങിയ അപ്പന് തമ്പുരാന് സ്മാരക വായനശാല സ്ഥലം മാറുകയാണ്.രണ്ട് തലമുറകള്‍ക്ക് പുസ്തകഗന്ധംപകര്ന്ന കെട്ടിടത്തില്‍ നിന്നും ഇനി പുതിയ മന്ദിരത്തിലേക്ക്. 65 കൊല്ലമായി അയ്യന്തോള്‍ കര്‍ഷക നഗറിന് സമീപമായിരു ന്നു വായനശാലാകെട്ടിടം. പുതിയകെട്ടിടം പഞ്ചിക്കല്‍ ഭാഗത്ത് നാളെ (ഞായറാഴ്ച) മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. റോഡ് വികസനത്തിന് വേണ്ടിയാണ് കെട്ടിടം ഒഴിയുന്നത്.ഇതൊരു ചരിത്ര മാറ്റം കൂടിയാകും.കാരണം വായനശാല അയ്യന്തോളിന്റെ സാംസ്കാരിക ഛായയായിരുന്നു.
അയ്യന്തോളില്‍ നിന്നും പുഴയ്കലിലേക്ക് പോകുന്ന ഭാഗത്താണ് 1400 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ കെട്ടിടം നിര്‍മ്മിച്ചത്.30 ലക്ഷം രൂപ ചെലവായി. തേറമ്പില്‍ രാമകൃഷ്ണന് എംഎല്‍എ യിരിക്കേ നല്കിയ ഫണ്ടാണ് ഈ തുക.
അയ്യന്തോള്‍ ഗ്രൗണ്ടിന് സമീപത്ത് നാടിന്റെ വായനാ ഗോപുരമായിരുന്നു അപ്പന് തമ്പുരാന് വായനശാല.പുസ്തക ഇഷ്ടക്കാര്‍ക്ക് എളുപ്പത്തില്‍ ഇടം കണ്ടെത്താനാകുമായിരുന്ന സ്ഥലം. എല്ലാപത്രങ്ങളും വരുത്തുന്ന വായനശാല എ ഗ്രേഡ് വിഭാഗത്തിലാണ്.മികച്ച വായനശാലക്കുള്ള ഗ്രന്ഥശാലക്കുള്ള അവര്‍ഡ് ലഭിച്ചിരുന്നു. 30,000പുസ്തകങ്ങളാണ് ഇപ്പോഴുള്ളത്.. ഈ പുസ്തകങ്ങളത്രയും സൂക്ഷിക്കാന്‍ വിപുലമായ സൗകര്യം പഞ്ചിക്കല്‍ കെട്ടിടത്തില്‍ ഇനിയുംസജ്ജമാക്കണം.
ചരിത്രം പറഞ്ഞാല്‍ അയ്യന്തോളില്‍ പണ്ട്ഉണ്ടായിരുന്ന ദുര്‍ഗ്ഗാവിലാസം വായനശാലയുടെ അലമാരയും മേശയുംസ്റ്റൂളും ഉപയോഗിച്ചാണ് അപ്പന് തമ്പുരാന് വായനശാല മലയാള വര്‍ഷം 1121 മേടത്തില് വിഷുനാളില്‍ തുടങ്ങിയത്.21പേരായിരുന്നു അക്കാലത്ത് വായനശാല തുടങ്ങാന്‍ ഗാന്ധി മൈതാനത്ത് യോഗം ചേര്‍ന്നത്. മണത്തിട്ടപറമ്പ് എന്ന ഇന്നത്തെ കര്‍ഷകനഗര്‍ ഗ്രൗണ്ടിന്റെ ആദ്യകാല പേരായിരുന്നു ഗാന്ധിമൈതാനം.വായന ശാലയുടെദേശീയ പരിപാടികളെല്ലാം നടത്തിയിരുന്ന മണത്തിട്ട പറമ്പിന് ഗാന്ധി മൈതാനം എന്ന് വായനശാലഭാരവാഹികള് പേര് നല്‍കിയിരുന്നുവെങ്കിലും പിന്നീട് വന്ന പഞ്ചായത്ത് ഭരണ സമിതി കര്‍ഷ കനഗര് എന്നാക്കി. ഇന്നും സര്‍ക്കാര്‍ രേഖകളില്‍ ഗാന്ധിമൈതാനമെന്നാണ് കാണുക.
അപ്പന് തമ്പുരാന് താമസ്സിച്ചിരുന്ന നാട്ടില്‍ വായനശാലക്ക് അദ്ദേഹത്തിന്റെ പേര് തന്നെ നല്കി. തെക്കേകുന്നമ്പത്ത് നാരായണമേനോനായിരുന്നു ആദ്യ പ്രസിഡണ്ട്.കോമ്പിയില്‍ മാധവന് സെക്രട്ടറിയും കോമ്പിയില്‍ ഉണ്ണിനായര് ലൈബ്രേറിയനുമായി രുന്നു.
കോമ്പിയില്‍ കിട്ടുണ്ണിനായരുടെ മുരിങ്ങ മരച്ചോട്ടില്‍ ആദ്യയോഗം. ഒരു കെട്ടിടത്തിന്റെ ചായിപ്പില്‍ ആദ്യ വായനശാല. പിന്നീട് അപ്പന് തമ്പുരാന്റെ മകന് വി എം കുട്ടികൃഷ്ണ മേനോന് സംഭവന ചെയ്ത 3 സെന്റില്‍ കൊച്ചുകെട്ടിടം. അതില്‍ നവീകരണം നടത്തി രണ്ട് നിലയാക്കി. ഇപ്പോഴാണ്റോഡ് വികസനം.നാടിന് വേണ്ടി വായനശാല സ്ഥലം മാറുകയാണ്. പുതിയ കെട്ടിടത്തിലേക്ക്. എല്ലാവര്ക്കും പെട്ടെന്ന് എത്താവുന്ന സ്ഥലമല്ലെന്ന സങ്കടമുണ്ടെങ്കിലും അക്ഷരത്തെതേടി ആളുകള്‍ക്ക് വരാതിരിക്കാനാവില്ലെന്ന വിശാസത്തിലാണ് ഭാരവാഹികള്‍.
26ന് രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ തേറമ്പില്‍ രാമകൃഷ്ണന്കെട്ടിടത്തിന്റെ താക്കോല്‍ കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: