തൃശൂര്‍: ഹോട്ടലുകള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ ഇനിമുതല്‍ സാനിറ്ററി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തനാനുമതി ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷയോടൊപ്പം ഹോട്ടലുകള്‍ ആരോഗ്യവകുപ്പില്‍ നിന്നുള്ള സാനിറ്ററി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
2015-16 വര്‍ഷം മുതല്‍ ഡി ആന്റ് ഒ ലൈസന്‍സിനുള്ള അപേക്ഷയോടൊപ്പം സാനിറ്ററി സര്‍ട്ടിഫിക്കറ്റ് കൂടി വേണമെന്ന് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിഷ്കര്‍ഷിച്ചിരുന്നു.
സാനിറ്ററി സര്‍ട്ടിഫിക്കറ്റിനായി ആരോഗ്യവകുപ്പിന്റെ അക്കൗണ്ടില്‍ നൂറുരൂപ ചലാന്‍ അടച്ച് അപേക്ഷ സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്കുവാന് ആരോഗ്യവകുപ്പിന് സാധിച്ചിരുന്നില്ല. ഇതുമൂലം കഴിഞ്ഞവര്‍ഷം തന്നെ ഒട്ടനവധി സ്ഥാപനങ്ങള്‍ക്ക് ഡി ആന്റ് ഒ ലൈസന്‍സ് ലഭിക്കുകയുണ്ടായിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ വര്‍ഷവും ഡി ആന്റ് അപേക്ഷയോടൊപ്പം സാനിറ്ററി സര്‍ട്ടിഫിക്കറ്റ് കൂടി വെയ്ക്കണമെന്ന് നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: