അരിപ്പാലം: പൂമംഗലം ഗ്രാമപഞ്ചായത്തില്‍ തിരക്കിട്ട് ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കുന്നത് അയോഗ്യത ഭയന്നീട്ടാണെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. ഗ്രാമസഭകളുടെ മുഖ്യ അജണ്ട റേഷന്‍ മുന്‍ഗണനാപട്ടിക അംഗീകരിക്കുന്നതാണ്. എന്നാല്‍ നേരത്തെ തന്നെ പഞ്ചായത്ത് കമ്മിറ്റി യോഗം ചേര്‍ന്ന് ഉപാധികളോടെ പട്ടിക അംഗീകാരിച്ചു കഴിഞ്ഞിട്ടുണ്ട്.
ഗ്രാമസഭ ചേരാതെ എടുത്ത ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ നിന്നും പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോക്ക് നടത്തിയിരുന്നു. എന്നാല്‍ ഇതേ ആവശ്യത്തിനായി വീണ്ടും ഗ്രാമസഭകള്‍ വിളിച്ചിരിക്കുന്നത് അയോഗ്യത ഭയന്നിട്ടാണ്.
മൂന്ന് മാസത്തില്‍ ഒരിക്കല്‍ ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കണമെന്നാണ് ചട്ടം. ആറുമാസത്തിനുള്ളില്‍ ഗ്രാമസഭ വിളിച്ചുചേര്‍ത്തില്ലെങ്കില്‍ അതാത് വാര്‍ഡ് അംഗങ്ങള്‍ അയോഗ്യരാകും. കഴിഞ്ഞ ആറുമാസത്തിനിടയില്‍ ഒരു ഗ്രാമസഭപോലും വിളിച്ചുചേര്‍ക്കാന്‍ പൂമംഗലം പഞ്ചായത്ത് കമ്മിറ്റിക്ക് സാധിച്ചിട്ടില്ല.
മാര്‍ച്ച് 31നകം ഗ്രാമസഭകള്‍ ചേര്‍ന്നില്ലെങ്കില്‍ അയോഗ്യരാകുമെന്ന ഭയം കൊണ്ടാണ് ഭരണസമിതി തിടുക്കപ്പെട്ട് ഇപ്പോള്‍ ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്തിരിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി. പ്രസിഡന്റ് സിബി കുന്നുമ്മക്കര അദ്ധ്യക്ഷനായിരുന്നു. അജയകുമാര്‍, ധില്ലന് അണ്ടിക്കോട്ട്, മനോജ് ചക്കാലക്കല്‍, പരമേശ്വരന്, സേതുമാധവന് പൂമംഗലം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: