ചാലക്കുടി: കലാഭവന്‍ മണിയുടെ മരണത്തെ സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുക്കുന്ന കാര്യം 29ന് നടക്കുന്ന കേസിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെന്ന് സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന് പറഞ്ഞു. തിങ്കളാഴ്ച ഹൈക്കോടതിയില്‍ പോലീസ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് ഏറ്റെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമായത്. മെഡിക്കല്‍ റിപ്പോര്‍ട്ടുകളും മറ്റും പരിശോധിച്ച ശേഷം 29ന് നടക്കുന്ന വാദത്തിലായിരിക്കും അന്തിമ വിധി.
കേസ് സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടുകളും മറ്റും ഹാജരാക്കാമെന്ന് പോലീസ് സമ്മതിച്ചിരിക്കുകയാണ്. മണിയുടെ ശരീരത്തില്‍ വിഷമദ്യവും, ക്ലോറോ പൈറിപോസെന്ന വിഷാംശത്തിന്റെ സാന്നിധ്യവും കേന്ദ്ര ലാബിലെ പരിശോധനയില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത് ശരീരത്തില്‍ വന്നതിനെ കുറിച്ചും, ഇത് മരണ കാരണമാകുമോ എന്നതിനെ കുറിച്ചുള്ള വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുക. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കേസ് സിബിഐ ഏറ്റെടുക്കുന്നതിനെ കുറിച്ചുള്ള തീരൂമാനം.
പോലീസ് ആദ്യം മുതലേ മണിയുടെ മരണം സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീര്‍ക്കുവാനാണ് ശ്രമിച്ചിരുന്നത്. വിവിധ രോഗങ്ങളെ തുടര്‍ന്ന് മരണം സംഭവിച്ചെന്നാണ് പോലീസ് പറയുന്നത്. ഈ റിപ്പോര്‍ട്ടാണ് പോലീസ് ഹൈക്കോടതിയിലും സമര്‍പ്പിച്ചിരിക്കുന്നതെന്നും രാമകൃഷ്ണന് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ നുണ പരിശോധനക്ക് വീധേയമാക്കിയെങ്കിലും കേസിനെ സംബന്ധിച്ച മറ്റു വിവരങ്ങള്‍ ഒന്നും തന്നെ ഇവരില്‍ നിന്ന് ലഭിച്ചിരുന്നില്ല. കേന്ദ്ര ലാബിലേക്ക് ശരീരഭാഗങ്ങള്‍ മതിയായ സുരക്ഷയില്ലാതെയാണ് പരിശോധനക്കയച്ചതെന്നും, ബന്ധക്കളുടേയും മറ്റും മൊഴി പോലീസ് തെറ്റായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇതെല്ലാമാണ് പോലീസ് ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലുള്ളതെന്നും രാമകൃഷ്ണന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: