Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

തൊഴില്‍ ഉപേക്ഷിക്കാന്‍ ഒരുങ്ങി കുട്ട, മുറം,നെയ്‌ത്തുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2017, 02:23 pm IST
in Wayanad

നൂല്‍പ്പുഴ :പരമ്പരാഗത കുട്ട, മുറം, പരമ്പ് നിര്‍മ്മാതാക്കള്‍ തൊഴില്‍ ഉപേക്ഷിക്കുന്നു. ചീങ്ങോട്, പനമരം, നൂല്‍പ്പുഴ, കല്‍പ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലായി വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമാണ് നിലവി ല്‍ ഈരംഗത്ത്. മുളയും ഓടയും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കാര്‍ഷിക, ഗാര്‍ഹിക ഉപകരണങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതും അധ്വാനത്തിനൊത്ത് വരുമാനം ലഭിക്കാത്തതുമാണ് പലരും തൊഴിലില്‍നിന്നു പിന്‍വാങ്ങുന്നതിനു കാരണം. കാര്‍ഷികനിര്‍മ്മാണ മേഖലകളില്‍ 500 രൂപയാണ് ശരാശരി ദിവസക്കൂലി. പുലരിമുതല്‍ അന്തിവരെ അധ്വാനിച്ച് കുട്ടയോ മുറമോ പരമ്പോ മെനഞ്ഞ് വില്‍ക്കുന്നവര്‍ക്ക് ഇതിന്റ പാതിപോലും വരുമാനമില്ല. ഇതാണ് വൈദഗ്ധ്യം ഉള്ളവര്‍പോലും ഈ തൊഴില്‍ വിടുന്നതിനു ഇടയാക്കുന്നതെന്ന് കല്‍പ്പറ്റ മണിയങ്കോട്ടെ മുരളി പറയുന്നു. മണിയങ്കോട്ടെ പരേതനായ രാജു-രാജമ്മ ദമ്പതികളുടെ ആറ് മക്കളില്‍ മൂത്തതാണ് മുരളി. പത്ത് അംഗങ്ങളുള്ള കുടുംബത്തില്‍ രാജുവും ഭാര്യ ജ്യോതിയും മാത്രമാണ് കുട്ട, മുറം നെയ്‌ത്ത് ഉപജീവനമാര്‍ഗമായി കൊണ്ടുനടക്കുന്നത്. പൈതൃകമായി പകര്‍ന്നുകിട്ടിയ വിദ്യ തറവാട്ടില്‍ കുറ്റിയറ്റുപോകുന്നതിലുള്ള സങ്കടമാണ് ദുരിതങ്ങള്‍ സഹിച്ചും തൊഴിലില്‍ തുടരുന്നതിനു പിന്നിലെന്ന് തൃക്കൈപ്പറ്റയില്‍ ഉറവ് സംഘടിപ്പിച്ച മുളയുത്സവത്തില്‍ ഗ്രാമീണസ്ത്രീകളെ കുട്ട നെയ്‌ത്ത് അഭ്യസിപ്പിക്കാനെത്തിയ 53 കാരനായ മുരളിയും ഭാര്യയും പറഞ്ഞു. തൃക്കൈപ്പറ്റ, വെള്ളിത്തോട് എന്നിവിടങ്ങളില്‍നിന്നുള്ള 18 സ്ത്രീകളെയാണ് കഴിഞ്ഞ നാല് ദിവസത്തിനിടെ ഈ ദമ്പതികള്‍ കുട്ടനിര്‍മാണം പഠിപ്പിച്ചത്.

ഒരു പൊതി നെല്ല് കൊള്ളുന്ന വലിയ കുട്ട, അരപ്പൊതി നെല്ല് സംഭരിക്കാവുന്ന അരക്കുട്ട, കാപ്പി വിളവെടുപ്പിനും മറ്റും ഉപയോഗിക്കുന്ന ചെറുകുട്ടകള്‍, കുരുമുളകും, നെല്ലും മറ്റും വെയില്‍കൊള്ളിച്ച് ഉണക്കിയെടുക്കുന്നതിനുളള പല വലിപ്പത്തിലുള്ള പരമ്പുകള്‍, മുറം എന്നിവ മുമ്പ് വിളവെടുപ്പുകാലങ്ങളില്‍ ചൂടപ്പംപോലെയാണ് ഗ്രാമീണ മേഖലകളില്‍ വിറ്റഴിഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ മുള-ഓട നിര്‍മിത കുട്ടയ്‌ക്കും മുറത്തിനും നന്നേ കുറവാണ് ഡിമാന്‍ഡ്. പ്ലാസ്റ്റിക് കുട്ടകളും മുറങ്ങളും പായകളും ഗ്രാമീണ വിപണികളടക്കം കയ്യടക്കിയതോടെ തുടങ്ങിയതാണ് പരമ്പരാഗത കൈത്തൊഴിലുകാരുടെ കഷ്ടകാലം. വനത്തില്‍നിന്നുശേഖരിക്കുന്നതും നാട്ടിന്‍പുറങ്ങളില്‍നിന്നു വിലയ്‌ക്കുവാങ്ങുന്നതുമായ മുളയും ഓടയും ഉപയോഗിച്ചാണ് കുട്ടയും മുറവും മറ്റും നിര്‍മിക്കുന്നത്. ഒരു വലിയ കുട്ടയുണ്ടാക്കുന്നതിനു രണ്ട് ഓടയും ഒരു കഷണം മുളയുമാണ് ആവശ്യം. ഇതിനു 100 രൂപയോളം വിലയാകും. ഓടയും മുളയും മുറിച്ച് ചീകിമിനുക്കി അലകും നാരുമാക്കി കുട്ട നിര്‍മിക്കാന്‍ മണിക്കൂറുകള്‍ അധ്വാനിക്കണം. എന്നാല്‍ ഒരു കുട്ട വിറ്റാല്‍ 300രൂപ കിട്ടില്ലെന്ന് മുരളിയും ജ്യോതിയും പറഞ്ഞു. സര്‍ക്കാരും വിവിധ ഏജന്‍സികളും സാമ്പത്തിക സഹായവും പ്രോത്സാഹനവുംനല്‍കാന്‍ തയാറാകുന്നില്ലെങ്കില്‍ ഏതാനുംവര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും ഈ കൈത്തൊഴില്‍ ചെയ്യുന്നവരെ കണികാണാന്‍പോലും കിട്ടില്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

തൃക്കൈപ്പറ്റയില്‍ മുളയുത്സവത്തിനിടെ ഗ്രാമീണവനിതയെ

കുട്ടനിര്‍മ്മാണം അഭ്യസിപ്പിക്കുന്ന മുരളിയും ജ്യോതിയും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധവളപത്രം പുറത്തിറക്കി: കേരളത്തിന് കടം 5.07 ലക്ഷം കോടി; വിയോജനക്കുറിപ്പുമായി പ്രതിപക്ഷം

1994 ലോകകപ്പ് കിരീടവുമായി അന്നത്തെ ബ്രസീല്‍ ക്യാപ്റ്റന്‍ ദുംഗയും സഹതാരങ്ങളും
Football

ഫിഫ വേള്‍ഡ് കപ്പ് 2026: കാനറികളുടെ ഗ്രൂപ്പ് സി; ചരിത്രം ഓര്‍മിപ്പിക്കുന്ന 24 വര്‍ഷത്തെ ഇടവേള

ഡക്കന്‍സ് നേസന്‍, തഹ്‌സിന്‍ മുഹമ്മദ്, സര്‍പ്രീത് സിങ്, നിഷാന്‍ വേലുപിള്ള, സാമുവല്‍ മുത്തുസ്വാമി
Football

ലോകകപ്പില്‍ ബ്ലാസ്റ്റേഴ്‌സ് മുന്‍താരവും നാല് ഭാരത വംശജമരും

Kerala

മഞ്ചേശ്വരം താലൂക്കിൽ കെഎസ്ആർടിസി ഇല്ല!! സർവീസ് തുടങ്ങുമെന്ന് മന്ത്രി ജോൺ

Main Article

മാധവ്ജി നൂറാണ്ടു പിന്നിടുമ്പോള്‍

പുതിയ വാര്‍ത്തകള്‍

നേതാക്കളെ രക്ഷിക്കുന്ന ഇടതു-വലത് അന്തര്‍ധാര

ഉത്തിഷ്ഠത, ജാഗ്രത!

നിലയ്‌ക്കാതെ നോവല്‍ മോഷണ വിവാദം; പങ്കു ചേര്‍ന്ന് ജോഷി ജോസഫും, എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്

കുവൈത്തിന് നേരെ ഇറാന്റെ ആക്രണം: പരുക്കേറ്റവരിൽ മൂന്ന് മലയാളികളുമെന്ന് റിപ്പോർട്ട്

നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിന് മന്ത്രിസഭ അനുമതി, മകൾക്ക് ആശ്രിതനിയമനം

കാലവർഷം ഇന്ന് കേരളത്തിലെത്തും; വരും ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യത

ദല്‍ഹി ഹോട്ടല്‍ അഗ്നിബാധ; വെന്തുമരിച്ചത് ഒരു കുടുംബത്തിലെ എട്ടുപേര്‍, ഹോ​ട്ട​ൽ ഉ​ട​മ അ​റ​സ്റ്റി​ൽ

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം; 10 മരണം, നിരവധി പേര്‍ക്ക് പരിക്ക്‌

ഇനി ഇവര്‍ സമുദ്രാധിപര്‍; നാവികസേനക്ക് കരുത്തായി അഞ്ച് യുദ്ധക്കപ്പലുകള്‍ എത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.