ചാലക്കുടി: നീതി തേടി കലാഭവന്‍ മണിയുടെ സഹോദരനും കുടുംബാംഗങ്ങളും നടത്തിയ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. മൂത്ത സഹോദരി നാരങ്ങ നീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ മൂന്നാം തീയതി മുതലാണ് മണിയുടെ സഹോദരന് രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നിരാഹാര സമരം ആരംഭിച്ചത്. മൂന്ന് ദിവസം നടത്തുമെന്ന് പറഞ്ഞ സമരം അധികൃതരുടെ അവഗണനയെ തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് നീട്ടുകയായിരുന്നു.
നിരാഹാരത്തെ തുടര്‍ന്ന് അവശനായ രാമകൃഷ്ണനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത് ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടേയും നിരാഹാരം തുടരുകയായിരുന്നു. രാമകൃഷ്ണനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സഹോദരിയും സഹോദരിയുടെ മകന് രഞ്ജിതും നിരാഹാരം ഏറ്റെടുത്തു. ഹൈക്കോടതിയില്‍ രാമകൃഷ്ണന് നല്കിയ കേസ് ഈ മാസം 21 ന് പരിഗണിക്കും. കേസിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ ഭാവിസമരം തീരുമാനിക്കുമെന്നും രാമകൃഷ്ണന് പറയുന്നു. വിധി അനുകൂലമായില്ലെങ്കില്‍ സമരം സെക്രട്ടറിയേറ്റ് നടയിലേക്ക് വ്യാപിക്കുമെന്നും രാമകൃഷ്ണന് പറഞ്ഞു. മണിയുടെ ഭാര്യ നിമ്മിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: