തൃശൂര്‍: ശങ്കരാചാര്യ ജയന്തിദിനമായ ഏപ്രില്‍ 30ന് കാലടിയില്‍ ഭക്തസമ്മേളനവും മഹാപ്രദക്ഷിണവും നടക്കും. തൃശൂരില്‍ ചേര്‍ന്ന യോഗത്തില്‍ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
ശങ്കരാചാര്യരെക്കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നതായ യോഗത്തില്‍ ആര്‍എസ്എസ് പ്രാന്തകാര്യകാരി അംഗം വി.കെ.വിശ്വനാഥന് പറഞ്ഞു. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ശങ്കരജയന്തി തത്വജ്ഞാനിദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നിട്ടും ഒരു വിഭാഗം ശങ്കരാചാര്യരെ അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല. ബോധപൂര്‍വ്വം തെറ്റായ പ്രചാരണം നടത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശങ്കരന്റെ ജന്മസ്ഥലമായ കാലടിയോട് ഭരണാധികാരികള്‍ അവഗണന തുടരുകയാണ്. ശങ്കരജയന്തി ദിനത്തില്‍ കേരളത്തിലെ എല്ലാഭാഗത്തുനിന്നും കാലടിയിലേക്ക് മഹാതീര്‍ത്ഥാടനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
മഹാനഗര്‍ സംഘചാലക് വി.ശ്രീനിവാസന്, പാലയ്ക്കല്‍ മാധവമേനോന്, ബി.ആര്.ബലരാമന്, എ.പി.ഭരത്കുമാര്‍, പി.ആര്.ഉണ്ണി, മോഹനകൃഷ്ണന്, ഡോ.എം.വി.നടേശന്, രഘുകുന്നമ്പത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: