വൈപ്പിന്‍: ഗോശ്രീ ദ്വീപ് വികസന അതോറിറ്റി (ജിഡ) ഫിഷറീസ് വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കിയ എടവനക്കാട്-കുഴുപ്പിള്ളി പഞ്ചായത്തുകള്‍ക്കായുള്ള ശുദ്ധജല വിതരണ പദ്ധതി മന്ത്രി കെ.ടി ജലീല്‍ നാടിനു സമര്‍പ്പിച്ചു. 17.40 കോടി രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്. പദ്ധതിയുടെ ഭാഗമായി അണിയലില്‍ സ്ഥാപിച്ച ഉപരിതല ജലസംഭരണിക്ക് 11.15 ലക്ഷം ലിറ്റര്‍ ശേഷിയുണ്ട്. 7.50 ദശലക്ഷം ലിറ്റര്‍ ശുദ്ധജലമാണ് എത്തിക്കുന്നത്. ഈ പദ്ധതിയിലൂടെ എടവനക്കാട്, കുഴുപ്പിള്ളി പഞ്ചായത്തുകളിലെ 35,000 ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും.
ജിഡ സെക്രട്ടറി കലക്ടര്‍ കെ. മുഹമ്മദ് വൈ സഫറുള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.യു. ജീവന്‍മിത്ര, പി.കെ. രാധാകൃഷ്ണന്, സിന്ധു രാജേഷ്, ഇ.പി. ഷിബു, ജില്ലാ പഞ്ചായത്തംഗം അയ്യമ്പിള്ളി ഭാസ്കരന്, ബ്ലോക്ക് പഞ്ചായത്തംഗം മനാഫ് മനേഴത്ത്, പഞ്ചായത്ത് വൈസ്പ്രസിഡന്റുമാരായ ബിന്ദു ബെന്നി, രാമണി അജയന്, അംഗങ്ങളായ കെ.കെ. ലെനിന്, ട്രീസ ക്ലീറ്റസ്, പി കെ നടേശന്, കെ.ജെ. ആല്‍ബി പങ്കെടുത്തു.
ടെല്‍ക്കിന് 40 കോടി വേണം
അങ്കമാലി: ടെല്‍ക്കിന്റെ സങ്കേതിക നവീകരണത്തിന് പത്ത് കോടി അനുവദിച്ചു. വന്‍കിട ഇടത്തരം വ്യവസായങ്ങളുടെ അടങ്കല്‍ തുകയായ 482 കോടിയില്‍ നിന്ന് 40 കോടി രൂപയെങ്കിലും ടെല്‍ക്കിന്റെ വികസനത്തിനായി അനുവദിക്കണമെന്ന് ടെല്‍ക്ക് ചെയര്മാന് അഡ്വ.എന്‍.സി. മോഹനന്. രണ്ട് വര്‍ഷമായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയെ ലാഭത്തിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. 2016-17 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്നു പാദങ്ങളില്‍ കമ്പനിക്ക് 63 കോടി രൂപയുടെ വിറ്റുവരവ് മാത്രമാണ്. 14 കോടി രൂപയുടെ നഷ്ടവും. ടെല്‍ക്കിന്റെ 53 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിറ്റുവരവ് 2008-09 വര്‍ഷത്തില്‍ നേടിയ 218 കോടി രൂപയാണ്. 2017-18 സാമ്പത്തിക വര്‍ഷം 300 കോടി രൂപയുടെ വിറ്റുവരവാണ് ടെല്‍ക്ക് ലക്ഷ്യമിടുന്നതെന്നും ടെല്‍ക്ക് ചെയര്മാന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: