തൃശൂര്‍: അനിവാര്യമല്ലാത്തതൊന്നും ലോകത്തി നിലനില്‍ക്കില്ലെന്നും നിലനില്‍പ്പ് എന്നതുതന്നെ അനിവാര്യതമൂലമാണെന്നും കോഴിക്കോട് കാശ്യപാശ്രമം കുലപതി ആചാര്യ ഡോ. എം.ആര്.രാജേഷ് അഭിപ്രായപ്പെട്ടു. കേരളത്തിലാദ്യമായി തൃശൂര്‍ തെക്കെമഠത്തില്‍ സംഘടിപ്പിച്ച വേദസപ്താഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെണ്ണീര് പൊതിഞ്ഞു കിടക്കുന്ന കനല്ക്കട്ടപോലെ, പലതുകൊണ്ടും മൂടപ്പെട്ട ഭാരതത്തിന്റെ അന്തരാത്മാവിനെ തിരിച്ചറിയലാകണം. വേദസപ്താഹം കൊണ്ടുസാധിക്കേണ്ടതെന്നും ആചാര്യ രാജേഷ് നിര്‍ദ്ദേശിച്ചു. തെക്കേമഠം മൂപ്പില്‍ സ്വാമിയാര് വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി അദ്ധ്യക്ഷത വഹിച്ചു. മദ്രാസ് ഐഐടി പ്രൊഫസറായി വിരമിച്ച ഡോ. കുറൂര്‍ ദാമോദരന്‍ നമ്പൂതിരിപ്പാട് യജ്ഞാചാര്യനായി.
പവമാനസൂക്തത്തിന്റെ താത്വികമായ അര്‍ത്ഥതലങ്ങള്‍ വിശദീകരിച്ചു. സ്വാഗതസംഘം ചെയര്മാന് പ്രൊഫ. ടി.കെ.ദേവനാരായണന് സ്വാഗതവും കോഡിനേറ്റര്‍ വടക്കുമ്പാട് നാരായണന് നന്ദിയും പറഞ്ഞു. ഇന്നത്തെ സാമൂഹ്യാവസ്ഥയില്‍ വേദത്തിന്റെ പ്രസക്തി എന്ന വിഷയത്തെ അധികരിച്ച് ഡോ.എന്‍.എം.നാരായണന്റെ പ്രഭാഷണവും കുട്ടന്‍ചാക്യാര്‍ അവതരിപ്പിച്ച ചാക്യാര്‍കൂത്ത് ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: