പാലക്കാട്: സര്‍ക്കാരിന്റെയും ട്രിബ്യൂണലിന്റെയും ഉത്തരവുകളെ നഗരകാര്യ ഡയറക്ടര്‍ അവഗണിക്കുന്നതായി പരാതി. ടൈപ്പിസ്റ്റുമാരുെടെ റേഷ്യോ 2011ലും 2016ലും ശമ്പളപരിഷ്ക്കരണ ഉത്തരവില്‍ പുന:ക്രമീകരിച്ചുട്ടുണ്ടെങ്കിലും നഗരസഭകളിലെ ടൈപ്പിസ്റ്റുകള്‍ക്ക് യഥാസമയം ലഭ്യമാകേണ്ട ഉദ്യോഗകയറ്റം ഇതുവരെയും നല്‍കിയിട്ടില്ല.
നഗരസഭ സര്‍വീസിലെ ടൈപ്പിസ്റ്റുമാര്ക്കൊഴിച്ച് ബാക്കി എല്ലാ വകുപ്പിലെയും ടൈപ്പിസ്റ്റുമാരുടെ തസ്തികകളില്‍ പുന:ക്രമീകരണം നടന്നുകഴിഞ്ഞു. അവര്‍ക്ക് യഥാസമയം സ്ഥാനകയറ്റവും ലഭിക്കുന്നുണ്ട്. 2011ലെ ശമ്പള പരിഷ്ക്കരണ ഉത്തരവനുസരിച്ച് റേഷ്യോ പുന:ക്രമീകരിച്ചത് 2016ലാണ്. അതിന് മുന്‍കാല പ്രാബല്യവുമില്ല. ഇതുസംബന്ധിച്ച് ടൈപ്പിസ്റ്റുകാര് അഡ്മിനിസ്ട്രേറ്റീവ് ്ട്രിബ്യൂണല് മുന്‍പാകെ കേസ് ഫയല്‍ ചെയ്തിരിന്നു. അവര്‍ക്ക് അനുകൂലവിധി ഉണ്ടായിട്ടും നഗരകാര്യ ഡയറക്ടര്‍ ഇതുവരെ യാതോരു നടപടിയും എടുത്തില്ല. ഇതു സംബന്ധിച്ച് അന്വേഷിക്കുമ്പോള്‍ അനുകൂല മറുപടിയല്ല ലഭിക്കുന്നത്.
ഇരു സര്‍ക്കാരുകളും തങ്ങളെ അവഗണിക്കുകയാണെന്ന് അവര്‍ പറഞ്ഞു. തദ്ദേശ സ്വയം ഭരണ വകുപ്പുകളെ എകോപിപ്പിച്ച് പൊതുസര്‍വീസ് നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ നടപടി എടുത്ത് വരികയാണ് എന്നാല്‍ ഇതു സംബന്ധിച്ച് എന്തുണ്ടാകുമെന്ന അശങ്കയിലാണ് ജീവനക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: