പാലിയേക്കര: ചിറ്റിശ്ശേരി ബിവറേജസ് ഔട്ട്ലെറ്റ് അനുവദിക്കില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പിനെ അവഗണിച്ച് ബിവറേജസ് കോര്പ്പറേഷന് രംഗത്ത്. മന്ത്രിയുടെ വാക്ക് പാഴ് വാക്ക് ആകുമോ എന്ന ആശങ്കയില്‍ സമരസമിതി പ്രവര്‍ത്തകര്‍.
ഗ്രാനൈറ്റ് ഗോഡൗണില്‍ ആരംഭിച്ച ഔട്ട്ലെറ്റിനെതിരെ നെന്മണിക്കര പഞ്ചായത്ത് സെക്രട്ടറി നല്കിയ സ്റ്റോപ്പ് മെമ്മോ പിന്‍വലിക്കണമെന്ന ഹര്‍ജിയില്‍ കോര്പ്പറേഷന് ഉറച്ചു നില്‍ക്കുകയാണ്. ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച വാദം തുടരുന്നതിനിടെയാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഔട്ട്ലെറ്റിന് ലൈസന്‍സ് അനുവദിക്കില്ലെന്ന നിലപാടില്‍ പഞ്ചായത്ത് അധികൃതര്‍ ഉറച്ച് നില്‍ക്കുകയും ചെയ്തു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പഞ്ചായത്ത് ഉപസമിതി എടുത്ത തീരുമാനം ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. വാദങ്ങളെ തുടര്‍ന്ന് കേസ് വിധി പറയുന്നത് ഹൈക്കോടതി നാളത്തേയ്ക്ക് മാറ്റി. ബിവറേജസ് കോര്പ്പറേഷന് ഇത് സംബന്ധിച്ച് പഞ്ചായത്ത് െ്രെടബ്യൂണലില്‍ അപ്പീലിന് പോകാമെന്ന് കോടതി അറിയിച്ചു. മന്ത്രി സി. രവീന്ദ്രനാഥിന്റെ ഉറപ്പില്‍ സമരം പിന്‍വലിച്ച സമരസമിതി പ്രവര്‍ത്തകര്‍ ആശയകുഴപ്പത്തിലായിരിക്കുകായണ്. എക്സൈസ് മന്ത്രിയുമായി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ചിറ്റിശ്ശേരിയില്‍ ബിവറേജസ് ഔട്ട്ലെറ്റ് അവിടെ തുടരില്ലെന്നായിരുന്നു മന്ത്രി സി. രവീന്ദ്രനാഥ് സമരസമിതി അംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: