തൃശൂര്‍:തൃശൂര്‍-പാലക്കാട് മേഖലയിലെ ജല അതോറിറ്റിയുടെ കുടിവെളള സ്രോതസ്സുകളില്‍ ജലദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ടെന്നും ഇതിനെ മറികടക്കാനുളള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞെതായും ജലവിഭവ മന്ത്രി മാത്യൂ ടി തോമസ് പറഞ്ഞു. വരള്‍ച്ച ചര്‍ച്ച ചെയ്യാന്‍ തൃശൂരിലെ വിളിച്ചു ചേര്‍ത്ത ജലവിഭവ വകുപ്പിന്റെ മേഖലാതല യോഗത്തിന് ശേഷം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂര്‍-പാലക്കാട് മേഖലയില്‍ 5585 കുഴല്‍ കിണറുകള്‍ നന്നാക്കാനും 585 മൈക്രോ വാട്ടര്‍ സ്കീം നടപ്പാക്കാനുമീ 12 കോടി രൂപ അനുവദിച്ചതായി മന്ത്രി പറഞ്ഞു. മലപ്പുറത്ത് 259 , പാലക്കാട് 260 , തൃശൂരില്‍ 300 എന്നിങ്ങനെ പുതിയ കുഴല്‍കിണറുകളും പ്രവര്‍ത്തന സജ്ജമാക്കും.വരള്‍ച്ചയെ നേരിടുന്നതിന് ജില്ലാ ഭരണകൂടം സ്ഥാപിക്കുന്ന പ്രത്യേക കിയോസ്കുകളില്‍ ജലവിഭവവകുപ്പ് ശൂദ്ധീകരിച്ച കുടിവെളളം നല്‍കും. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടുന്നത് അറിയിക്കാന്‍ എല്ലാ ജില്ലയിലും ടോള്‍ ഫീ നമ്പറുകള്‍ പ്രവര്‍ത്തക്ഷമമായി കഴിഞ്ഞതായും മന്ത്രി പറഞ്ഞു. വരള്‍ച്ച രൂക്ഷമായ സാഹചര്യത്തിലാണ് ജലവിഭവ വകുപ്പ് യോഗം വിളിച്ചത്.
വരള്‍ച്ച നേരിടുന്നതിന് പണം പ്രശ്നമല്ലെന്നും സര്‍ക്കാര്‍ സുസജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ.കുര്യന്, സെക്രട്ടറി ടിങ്കു ബിശ്വാള്‍, ജല അതോറിറ്റി എം.ഡി.ഷൈനമോള്‍, ഭുഗര്‍ഭജല ഡയറക്ടര്‍ ജോസ് ജെയിംസ്, ജലസേചനം ചീഫ് എഞ്ചിനീയര്‍ മഹാനുദേവന്, ചീഫ് എഞ്ചിനീയര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: