പാവറട്ടി: പെരിങ്ങാട് പുഴയോരത്ത് അര കിലോമീറ്ററോളം ദൂരത്തില്‍ കണ്ടല്‍ കാട് വെട്ടി തീയിട്ട കേണ്‍ഗ്രസ് പ്രദേശിക നേതാവായ പനയ്ക്കല്‍ രവിയ്ക്ക് വനമിത്ര അവാര്‍ഡ് നല്‍കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെട്ടതിന്റെ മറവില്‍ പുഴയോട് ചേര്‍ന്ന് നില്ക്കുന്ന കണ്ടല്‍ച്ചെടികള്‍ വെട്ടിനശിപ്പിച്ചത് ഇതു സംബന്ധിച്ച ചിത്ര സഹിത വാര്‍ത്ത ജന്മഭൂമി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മുന്‍ മണലുര്‍ എം.എല്‍ എ പി.എ മാധവന്റെയും മുന്‍.എം.പി പി സി ചാക്കോയുടെയും സന്തത സഹചാരിയായ രവി പനക്കലിനാണ് ഇടതു പക്ഷ സംഘടകളുടെ പിന്തുണ യോടെ ഈ വര്‍ഷത്തെ സംസ്ഥന വനമിത്ര അവര്‍ഡ് നല്‍കിയിരിക്കുന്നത്
ഇയാള്‍ക്ക് എതിരെ മുന്‍പും മനുഷ്യവകാശ പ്രവര്ത്തകന് ചമഞ്ഞ് നിരവധി തട്ടിപ്പ് നടത്തിയതിന് പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട് ഉന്നതരുടെ ഇടപെടല്‍ മൂലം ഇതെല്ലാം അട്ടിമറിക്കപ്പെടുകയാണ്. ഇയാള്‍ക്ക് വനമിത്ര അവാര്‍ഡ് നല്‍കിയതിനെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യവകാശ പരിസ്ഥിതി സംഘടന ജില്ല കണ്‍വീനര്‍ ആന്റണി ചിറ്റാട്ടുകര വനം മന്ത്രി രാജു, ജില്ലാകളക്ടര്‍, ഡി.എഫ് ഒ, സെപഷ്യല്‍ ഫോര്‍സ്റ്റ് കണ്‍സര്‍വേറ്റര്‍ എന്നിവര്‍ക്ക് പരാതി നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: