തൃശൂര്‍:മോട്ടോര്‍ വാഹനരംഗത്ത് സംസ്ഥാന സര്‍ക്കാരും ഹരിത െ്രെടബ്യൂണലും കൈക്കൊള്ളുന്ന തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ച് നിര്മ്മാണമേഖലയിലുള്പ്പെടെയുള്ള സംസ്ഥാനത്തെ ചരക്ക് വാഹനങ്ങള്‍ ഈമാസം ഏഴിന് പണിമുടക്കും. മോട്ടോര്‍ വാഹന രംഗത്ത് നടപ്പാക്കുന്ന അശാസ്ത്രീയമായ നിയമങ്ങളിലുള്ള പ്രതിഷേധമെന്ന നിലയിലാണ് ഏഴിന് ചരക്കുവാഹനങ്ങള്‍ പണിമുടക്കാന്‍ തീരുമാനിച്ചതെന്നും ഈ നിയമങ്ങള്‍ തിരുത്താന്‍ അധികൃതര്‍ തയ്യാറാകാത്തപക്ഷം ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷന് ഓഫ് കേരള ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ചരക്കുകള്‍ കൊണ്ടുപോകുന്ന മുചക്രവാഹനങ്ങള്‍ മുതല്‍ ലോറികള്‍ വരെ പണിമുടക്കില്‍ പങ്കെടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.പാലക്കാട് ചേര്‍ന്ന ഫെഡറേഷന് യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. 15 വര്‍ഷം പഴക്കം ചെന്ന ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, വാഹന രജിസ്ട്രേഷന് ഉള്‍പ്പെടെ ഫീസ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ച തീരുമാനം റദ്ദാക്കുക, ഇന്ധനവില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിക്കുക, സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പില്‍വരുത്തിയ സേവനനികുതി പിന്‍വലിക്കുക, ടിപ്പര്‍ ലോറികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സമയക്രമം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുക്ക.്
ഫെഡറേഷന് ഭാരവാഹികളായ അഡ്വ. പി.കെ. ജോണ്‍, കെ.ബി. പുരുഷോത്തമന് ജോണ്സണ്, സി.എ. വിശ്വനാഥന്, രാജു നെല്ലിപറമ്പില്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: