സ്വന്തംലേഖകന്‍
കുന്നംകുളം : കുന്നംകുളത്തു കാര്‍ക്ക് വടംവലി ഹരമായത് തെക്കെപുറത്തുകാരുടെ വടംവലി ജ്വരം കണ്ടിട്ടാണ് ഇരുപത് വര്‍ഷം മുന്‍പ് ഓണാഘോഷത്തോടനുബന്ധിച്ച് തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്ര മൈതാനിയിലാണ് വടംവലി മത്സരത്തിന് ഇവിടെ തുടക്കം കുറിക്കുന്നത്.
ചുങ്കത്ത് വീട്ടില്‍ അനീഷ്, കോതോട്ട് ഹരീഷ്, കൊണാര്‍ക്ക് ബിനോയി എന്നിവരാണ് അന്ന് നേതൃത്വം നല്‍കിയിരുന്നത് ഏകദേശം അന്‍പതോളം വരുന്ന യുവാക്കള്‍ അഞ്ചു ടീമുകളായി ഒഴിവു ദിവസങ്ങളില്‍ ഇവിടെ പരിശീലനം നടത്തിയിരുന്നു അക്കാലത്ത് മത്സരത്തിന് തൂക്കം നോക്കിയിരുന്നില്ല എന്നാല്‍ ഇന്ന് മത്സരാര്‍ത്ഥികളുടെ തൂക്കം നോക്കിയാണ് മത്സരം നടത്തുന്നത് രാത്രി 8 മണിമുതല്‍ 10 :30 വരെ നീളുന്ന ചിട്ടയായ പരിശീലനമാണ് ഈ വിജയത്തിന് പിന്നില്‍ കൂടെ ആര്‍പ്പുവിളികളുമായി നാട്ടുകാരും കൂടും തെക്കെപുറത്തെ യുവാക്കളുടെ പുറത്തും കൈകളിലും കറുത്ത തടിച്ച തഴമ്പുകള്‍ പതിഞ്ഞു കിടക്കുന്നത് കാണാം ഇവിടത്തുകാരുടെ വടംവലികമ്പത്തിന്റെ അടയാളമായി ഇത് കാണപ്പെടുന്നു ദിവസങ്ങളോളം ഭക്ഷണം ക്രമീകരിച്ചുകൊണ്ടാണ് ഓരോ മത്സരാര്‍ത്ഥിയും മത്സരങ്ങള്‍ക്ക് വേണ്ടി സജ്ജമാവുന്നത്.
ഓരോ വര്‍ഷവും ലഭിക്കുന്ന സമ്മാനത്തുക തുകകൊണ്ട് നിര്‍ധനരായ രോഗികള്‍ക്ക് സഹായം നല്‍കാറുണ്ട് കഴിഞ്ഞ വര്‍ഷം ഏകദേശം 4ലക്ഷത്തോളം രൂപയും,നിരവധി ട്രോഫികളും ലഭിച്ചിട്ടുണ്ട് കുന്നംകുളം നഗരസഭക്ക് വേണ്ടി കേരളോത്സവത്തില്‍ തുടര്‍ച്ചയായി മൂന്നുവട്ടം ജില്ലാ ജേതാക്കളും ഒരു വട്ടം സംസ്ഥാന റണ്ണേഴ്സപ്പും ആയിട്ടുണ്ട്, ഇവിടെ നിന്നും യുവാക്കള്‍ തൊഴില്‍ തേടി വിദേശത്ത് പോയിട്ടുണ്ട് അവിടെയും വടംവലി ടീം ഉണ്ടാക്കുകയും മത്സരങ്ങളില്‍ വിജയികളാവുകയും ചെയ്യുന്നു.
ബിജെപി കൗണ്‍സിലര്‍ ശ്രീജിത്ത് തെക്കെപ്പുറം ഇവര്‍ക്കുവേണ്ടി എല്ലാ വിധസഹായവും നല്കി കൂടെത്തന്നെയുണ്ട് ജോലി കഴിഞ്ഞുള്ള സമയം മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാതെ കലാ കായിക മത്സര കമ്പത്തിനുവേണ്ടി സമയം കണ്ടെത്തുന്ന തെക്കെപുറത്തെ യുവതലമുറയെ ആദരവോടുകൂടിയാണ് കുന്നംകുളത്തുകാര്‍ കാണുന്നത് കഴിഞ്ഞ ദിവസം ചാലക്കുടി മേലൂരില്‍ വെച്ച് നടന്ന പതിനാറാമത് തൃശൂര്‍ ജില്ലാ ചാമ്പ്യന്‍ ഷിപ്പ് വടംവലി മത്സരത്തില്‍ ചാമ്പ്യന്മാരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: