ചാലക്കുടി: കുറി കമ്പനിയുടെ മറവില്‍ കോടികള്‍ പറ്റിച്ചതായി പരാതി. മണ്ണുത്തി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എസ്ജിഎസ് അഗ്രോ കമ്പനിയുടെ പേരിലാണ് കോടികള്‍ തട്ടിയെടുത്തതായി പരാതിയുയര്‍ന്നിരിക്കുന്നത്. 500 രുപ മുതല്‍ പതിനായിരം രൂപവരെ അഞ്ച് വര്‍ഷം കാലാവധിയിലാണ് കുറി ആരംഭിച്ചിരുത്. കാലവധി പൂര്‍ത്തിയായി വര്‍ഷങ്ങളായിട്ടും ഇതുവരെ പണം മടക്കി നല്കുവാന് തയ്യാറായില്ലെന്നാണ് പരാതി.
500 രൂപ വെച്ച് അഞ്ച് വര്‍ഷം അടച്ചവര്‍ക്ക് 45,000 രൂപ നല്‍കുമൊയിരുന്നു വാഗ്ദാനം. നിക്ഷേപകരുടെ പണം ഉപയോഗിച്ച് കമ്പനി വാങ്ങുന്ന സ്ഥലങ്ങള്‍ ഗ്യാരന്റി നല്‍കുമെന്നും വാഗ്ദാനം നല്‍കിയിരുന്നു. എാല്‍ ഇതൊന്നും നല്‍കിയില്ല. സ്ത്രീകളേയും മറ്റും ഉപയോഗിച്ചാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫീല്‍ഡ് സ്റ്റാഫിനെ നിയമിച്ചായിരുന്നു കുറി ചേര്ത്ത്് പണം പിരിച്ചിരുന്നത്.
ചാലക്കുടിയിലും പരിസരങ്ങളിലുമായി തന്നെ കോടികള്‍ നല്കുവാനുണ്ടെന്നാണ് പറയുന്നത്. പണം ലഭിക്കാത്തവരില്‍ ചിലര്‍ കൊരട്ടി, ചാലക്കുടി പോലീസ് സ്റ്റേഷനുകളില്‍ പരാതികള്‍ നല്കി. കമ്പനിയില്‍ ചെന്ന്് ബഹളം വെക്കുന്നവര്‍ക്ക് കുറേശെ പണം മടക്കി നല്‍കുന്നുണ്ടെങ്കിലും ഇനിയും കോടികള്‍ നല്കാനുണ്ടൊണ് പരാതിക്കാര്‍ പറയുന്നത്. കോടികണക്കിന് രൂപ ജനങ്ങളെ വഞ്ചിച്ചിരിക്കുന്ന കമ്പനി അധികൃതര്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇപ്പോഴും രക്ഷപ്പെട്ടു കഴിയുകയാണെന്നും പറയുന്നു. പണം ലഭിക്കാത്തവര്‍ പരാതിനല്കാതിരിക്കുവാന് സ്വാധീനം ഉപയോഗിച്ച് ഓരോ തീയതികള്‍ പറഞ്ഞ് പറ്റിക്കുകയാണെന്നും പരാതിയുണ്ട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: