വരന്തരപ്പിള്ളി : തോട്ടുമുഖത്ത് പുഴയോരം സ്റ്റീല്റാഡ് ഉപയോഗിച്ച് സുരക്ഷ കവചം നിര്‍മ്മിക്കണമെന്ന ആവശ്യം ഉയരുന്നു.റോഡിനോട് ചേര്‍ന്ന് പുഴയോരം വ്യാപകമായി ഇടിഞ്ഞ സാഹചര്യത്തിലാണ് സംരക്ഷണ കവചം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. വളവുകളുള്ള റോഡില്‍ അപകടസൂചന ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. ്വകാര്യ ബസ്സുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന റോഡിന്റെ ഒരു വശം ഇടിഞ്ഞു തുടങ്ങിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ അധികൃതര്‍ മൗനം പാലിക്കുകയാണ്. പുഴയോരത്ത് വഴിവിളക്കുകള്‍ ഇല്ലാത്തതുമൂലം അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഇടിഞ്ഞു പോയ പുഴയോരത്ത് സംരക്ഷണഭിത്തി കെട്ടണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ കെ.ജി.രവീന്ദ്രനാഥ് കളക്ടര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: