കൊടകര: കൊടകര-വെള്ളിക്കുളങ്ങര പി.ഡബ്ലിയു.ഡി.റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മറ്റത്തൂര്‍കുന്ന് പ്രദേശത്ത് നടന്നു വന്നിരുന്ന റോഡ് കയ്യേറ്റം ഒഴിപ്പിച്ച് വീതി കൂട്ടി കാന നിര്‍മ്മിക്കുന്ന പണി നിര്‍ത്തി വച്ചു. ചില സ്വകാര്യ വ്യക്തികള്‍ റോഡ് കയ്യേറി കൈവശം വച്ചിരുന്ന ഭൂമിയും ഇതിലെ നിര്‍മ്മാണങ്ങളും പൊളിച്ചതിനെച്ചൊല്ലി കരാറുകാരനും കയ്യേറ്റക്കാരെന്നാരോപിക്കുന്നവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും കരാറുകാരന് പണി നിര്‍ത്തി വെക്കുകയുയായിരുന്നു. കൊടകര മുതല്‍ വാസുപുരം വരെയുള്ള റോഡ് വീതി കൂട്ടി െ്രെഡനേജുകള് നിര്‍മ്മിച്ച് മെക്കാഡം ടാറിംഗ് നടത്തുന്നതിനായി സര്‍ക്കാര്‍ മൂന്ന് കോടി രൂപ അനുവദിച്ചിരുന്നു. ഈ മാര്‍ച്ച് മാസത്തിനകം കരാര്‍ പ്രകാരമുള്ള പണികള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പിന്നീട് അടുത്ത വര്‍ഷമേ ഇത് പൂര്‍ത്തീകരിക്കാനാവൂ. റോഡിന്റെ വശങ്ങളില് നിന്നും ജെ.സി.ബി.ഉപയോഗിച്ച് മണ്ണ് നീക്കിയതിനാല്‍ മഴ പെയ്താല്‍ റോഡിലെ വെള്ളം ഒഴുകിപ്പോകുന്നതിന് സൗകര്യമില്ല. െ്രെഡനേജിന്റെ പണി പാതി വഴിയില്‍ മുടങ്ങിയിരിക്കുകയുമാണ്. മഴക്കാലത്തിനു മുന്‍പായി പണികള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ റോഡിലൂടെയുള്ള ഗതാഗതം താറുമാറാകും. കെ.എസ്.ആര്.ടി.സി. ബസ്സുകളും െ്രെപവറ്റ് ബസ്സുകളുമടക്കം അമ്പതിലധികം ബസ്സുകളും മറ്റ് നിരവധി സ്വകാര്യ വാഹനങ്ങളും ദിനംപ്രതി സര്‍വ്വീസ് നടത്തുന്ന റൂട്ടാണിത്. തടസ്സങ്ങള്‍ നീക്കി റോഡ് നിര്‍മ്മാണം എത്രയും വേഗം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ബൂത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ മറ്റത്തൂര്‍ക്കുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: