ചെറുതുരുത്തി : വൈദേശിക ഇടപെടലുകളെയും, അധിനിവേശ ശ്രമങ്ങളെയും, ചെറുത്തുതോല്‍പ്പിക്കുകയും, ദേശീയതയിലും സാംസ്കാരിക പൈതൃകത്തിലുമൂന്നിയ ശ്രമങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന് ചെറുതുരുത്തി നിളാതീരത്തു നടന്ന തപസ്യ മദ്ധ്യമേഖലാ പഠനശിബിരം ആഹ്വാനം ചെയ്തു.
കലാ, സാഹിത്യ, സാംസ്കാരികരംഗങ്ങളില്‍ വൈദേശിക ഇടപെടലുകളിലൂടെ ഈ രാഷ്ട്രത്തെ തകര്‍ക്കുകയാണ് ദേശദ്രോഹശക്തികളുടെ ശ്രമം. ചരിത്രത്തെ വികലമാക്കാനുള്ള ശ്രമങ്ങളും, പ്രകൃതിക്കുനേരെയുള്ള ആക്രമണങ്ങളും ഇതിന്റെ ഭാഗമാണ്. പ്രകൃതിയുടെമേലുള്ള അധിനിവേശഫലമായി നാശോന്മുഖമായ ഭാരതപ്പുഴ, വൈദേശികാധിനിവേശഫലമായി നാശോന്മുഖമായ ഭാരതീയസാംസ്കാരികപൈതൃകത്തിന്റെ പ്രതീകമാണ്. തപസ്യ കലാസാഹിത്യവേദി സംസ്ഥാനസംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന് ശിബിരം ഉദ്ഘാടനം ചെയ്തു. ഡോ. പുത്തേഴത്ത് രാമചന്ദ്രന്, സി.സി. സുരേഷ്, ശ്രീജിത്ത് മൂത്തേടത്ത്, ഷാജി വരവൂര്‍, വിപിന്‍ കൂടിയേടത്ത്, തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിച്ചു. പത്മപ്രസീത് ദാസ് സ്വാഗതവും, സന്തോഷ് നെല്ലായ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: