തൃശൂര്‍: മക്കളില്ലാത്ത വൃദ്ധ ദമ്പതികളില്‍ നിന്ന് ഓമ്പതേമുക്കാല് സെന്റ് സ്ഥലം തട്ടിയെടുത്തതായി പരാതി.ആലുങ്ങല്‍ ചന്ദ്രന് എന്നയാള്‍ക്ക്് പണയം വെച്ച പട്ടയത്തില്‍ കൃത്രിമം കാട്ടി സ്വത്തു തട്ടിയെടുത്തുവെന്ന്് അല്‍ഷിമേഴ്സ് രോഗിയായ വാടാനപ്പിള്ളി ഇത്തിക്കാട്ട് വീട്ടില്‍ ശ്രീധരന്റെ ഭാര്യ സത്യ പത്രസമ്മേളനത്തില്‍ ആരോപിച്ചു. കടബാധ്യതകള്‍ തീര്‍ക്കാനായി പട്ടയം പണയം വെച്ച് ആലുങ്ങല്‍ ചന്ദ്രന്റെ പക്കല്‍ നിന്നും 2, 25000 രൂപ കൈപ്പറ്റിയിരുന്നു.പിന്നീട് മാസം തോറും 15,000 രൂപ പലിശയിനത്തില്‍ നല്‍കുകയും ചെയ്തു. എന്നാല്‍ വീടിന്റെ അറ്റകുറ്റ പണികള്‍ക്കായി പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് സ്ഥലം ചന്ദ്രന്റെ പേരിലേക്ക് മാറിയെന്ന് അറിയാന്‍ കഴിഞ്ഞത്. ഇക്കാര്യം തിരക്കിയപ്പോള്‍ വീടിന് വാടക നല്‍കണമെന്നും ഇറങ്ങിപ്പോകാനും ഭീഷണിയായി. ഇയാള്‍ക്കെതിരേ വ്യാജ പ്രമാണം ചമച്ചതിന് കേസെടുക്കണമെന്നും വസ്തുവിന്റെ ആധാരം റദ്ദ് ചെയ്യണമെന്നും അമിത പലിശ വാങ്ങി. പ്രതിക്കെതിരേ നിയമ നടപടികളെടുക്കണമെന്നും സത്യ ആവശ്യപ്പെട്ടു. ഇത്തിക്കാട്ട് ശ്രീധരന്, കെ.എ സുരേഷ്, ഹരിഹരന്, സി.വി, വേദവ്യാസന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: