തൃശൂര്‍: പീച്ചി ഡാമില്‍ നിന്ന് കൃഷി ഉപയോഗത്തിനായി ഇടതുകര-വലതുകര കനാലുകളിലേക്ക് ഫെബ്രുവരി ഒന്നു മുതല്‍ ഒരേ സമയം വെളളം തുറന്നുവിടാന്‍ ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇടതുകരകനാല്‍ വഴി 19 ദിവസവും വലതുകര കനാല്‍വഴി 29 ദിവസവുമാണ് വെളളം തുറന്നുവിടുക.
പാണഞ്ചേരി, മാടക്കത്തറ, വെളളാനിക്കര, നെട്ടിശ്ശേരി, ഒല്ലൂക്കര, കൊഴുക്കുളളി, മരത്താക്കര, നടത്തറ, ഒല്ലൂര്‍, ഇടക്കുന്നി, കണിമംഗലം, നെന്മണിക്കര, ചിയ്യാരം, കൂര്‍ക്കഞ്ചേരി, കുറിച്ചിക്കര, വില്‍വട്ടം, വിയ്യൂര്‍, കോലഴി, കിളളന്നൂര്, ചൂലിശ്ശേരി, വെളപ്പായ, പോട്ടോര്‍, കുറ്റൂര്‍, മുളയം എന്നീ 24 വില്ലേജുകളിലെ കൃഷിയിടങ്ങള്‍ക്ക് വലതുകനാലിന്റെ പ്രയോജനം ലഭിയ്ക്കും. കനാല്‍ ഡാമിന്റെ 56.380 ലെവലില്‍ നിന്ന് ആരംഭിച്ച് 36.850 കി.മീ നീളത്തില്‍ താണിക്കുടം അക്വിഡക്ട് വരെ എത്തും.
കനാലിന് 11 ശാഖകളുണ്ട്. ഇടതുകര കനാല്‍ വഴി വെളളം എത്തിയാല്‍ പാണഞ്ചേരി, മുളയം, കൈന്നൂര്‍, പുത്തൂര്‍, തൃശൂര്‍, കല്ലൂര്‍, വരന്തരപ്പിളളി, ആമ്പല്ലൂര്‍, മാന്ദാമംഗലം എന്നീ ഒന്‍പത് വില്ലേജുകള്‍ക്ക് പ്രയോജനം ലഭിയ്ക്കും. ഡാമിന്റെ 67.05 ലെവലില്‍ നിന്ന് ആരംഭിച്ച് 44.900 കി.മീ നീളത്തില്‍ ആമ്പല്ലൂര്‍ വരെ ഈ കനാല്‍ എത്തും. കനാലിന് നാലു ശാഖകളുണ്ട്. ഇടുത-വലതു കര കനാലുകളിലൂടെ വെളളം എത്തുന്നതോടെ ഇവിടത്തെ കിണറുകള്‍, കുളങ്ങള്‍, നീര്‍ച്ചാലുകള്‍, റീചാര്‍ജ്ജ് ചെയ്യപ്പെടുമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
യോഗത്തില്‍ എം.എല്‍.എ മാരായ അഡ്വ.കെ.രാജന്, അനില്‍ അക്കര, ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, എ.ഡി.എം സി.കെ.അനന്തകൃഷ്ണന്, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: