കുന്നംകുളം : മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം രൂക്ഷമാവുന്നതിനു മുന്നേതന്നെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും നടപടികള്‍ എടുക്കുന്നതിനും വേണ്ടി മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് മന്ത്രി എ ,സി മൊയ്തീന് ജന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചത് കുന്നംകുളം മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം അടിയന്തിരമായി പരിഹരിക്കണമെന്നും അതിനാവിശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും മന്ത്രി വാട്ടര്‍ അതോറിട്ടിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ മുഴുവന്‍ തകര്‍ന്ന പൈപ്പുകള്‍ നന്നാക്കാനും കുടിവെള്ളമില്ലാത്ത വാര്‍ഡുകളില്‍ കുഴല്‍ കിണര്‍ കുഴിക്കുകയോ, പൈപ്പ്ലൈന് സ്ഥാപിക്കുകയോ ചെയ്യണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.
മന്ത്രി നിര്‍ദേശം നല്കി മൂന്ന് മാസം കഴിഞ്ഞിട്ടും വാട്ടര്‍ അതോറിട്ടി യാതൊരു നടപടിയും സ്വീകരിച്ചില്ല. വരും ദിവസങ്ങളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടാനിരിക്കെ ദിവസവും ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് കുന്നംകുളം മണ്ഡലത്തിന്റെ പലഭാഗങ്ങളിലായി ദിവസവും പാഴായിക്കൊണ്ടിരിക്കുന്നത്.
ആവശ്യമായ തുക സര്‍ക്കാര്‍ അനുവദിക്കാമെന്ന് മന്ത്രി അറിയിച്ചിട്ടും ഉദ്യോഗസ്ഥര്‍ ആവശ്യമായ നടപടി സ്വീകരിക്കാതെ വന്നതോടെ പ്രതിഷേധവുമായി കുന്നംകുളം മുനിസിപ്പാലിറ്റിയിലെ കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. വേനല്‍ കനക്കുന്നതിന് മുന്‍പ് തന്നെ കുന്നംകുളം കാവിലക്കാട്, ചിറ്റഞ്ഞൂര്‍, തെക്കേ ചിറ്റഞ്ഞൂര്‍, കുറുക്കന്‍പാറ മേഖലകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി. കുന്നംകുളം ഗേള്‍സ് ഹൈസ്കൂളിലും ശുദ്ധജലക്ഷാമം രൂക്ഷമായിട്ടും ആവശ്യമായ നടപടി സ്വീകരിച്ചിട്ടില്ല. കുന്നംകുളം മണ്ഡലത്തിലെ തെരെഞ്ഞെടുപ്പില്‍ എ.സി. മൊയ്തീന് ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു കുടിവെള്ള ക്ഷാമം പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് എന്നാല്‍ എ. സി. മൊയ്തീന് മന്ത്രിയായിട്ടു പോലും കുന്നംകുളത്തെ കുടിവെള്ള ക്ഷാമത്തിനോ ശുദ്ധജല ക്ഷാമത്തിനോ ശാശ്വത പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: