ഇരിങ്ങാലക്കുട: തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ നടവരമ്പ് അണ്ടാണിക്കുളം റോഡിനു സമീപം ബസ് കാറിലിടിച്ചു മറിഞ്ഞ് ഒരാള്‍ മരിച്ചു. 30ഓളം യാത്രക്കാര്‍ക്ക് പരിക്ക്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ജൂബിലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വെള്ളാങ്ങല്ലൂര്‍ കറപംവീട്ടില്‍ മുഹമ്മദ് അഷറഫിന്റെ മകള്‍ സഫില (24) യാണ് മരിച്ചത്. യൂണിവേഴ്സല്‍ എഞ്ചിനിയറിംഗ് കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്യുകയായിരുന്നു.
തിരുവില്വാമലയില്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന ശ്രീ കാളീശ്വരി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. അണ്ടാണികുളം ഭാഗത്തുനിന്നും ഒരു കാര്‍ പെട്ടന്ന് സംസ്ഥാനപാതയിലേക്ക് കയറിയതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അമിതവേഗതയില്‍ വന്നിരുന്ന ബസ്സ് കാര്‍ കണ്ട് ചവിട്ടിയെങ്കിലും നിയന്ത്രണം വിട്ട് കാറിലിടിച്ച് മറിയുകയായിരുന്നു. മറിഞ്ഞ് റോഡില്‍ കിടന്ന് തിരിഞ്ഞ ബസ്സ് എതിരെ ബൈക്കിനെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യവ്യക്തിയുടെ മതിലിലിടിച്ച് നിന്നു. അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പ്പെട്ട് രണ്ട് ബൈക്കുകളും തകര്‍ന്നു.
ബസ്സ് ഡ്രൈവര്‍ ട്രിന്സന് (29), കണ്ടക്ടര്‍ അഹമ്മദ് ഷെറിന് (34) എന്നിവരടക്കമുള്ളവരെ ഇരിങ്ങാലക്കുട നടവരമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ബസ്സിലെ യാത്രക്കാരിയായ സഫിലയെ ജൂബിലി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
വെള്ളാങ്ങല്ലൂര്‍ കെ.എസ്.ഇ.ബിയിലെ ജിവനക്കാരനായ നടവരമ്പ് ഐക്കരപറമ്പില്‍ രമേശന് (46) ന് തലയ്ക്ക് പരിക്കേറ്റു. തൊട്ടുപിന്നാലെ മറ്റ് രണ്ട് കെ.എസ്.ഇ.ബി ജീവനക്കാരും വന്നിരുന്നെങ്കിലും ബസ്സ് വരുന്നത് കണ്ട് ബൈക്കടക്കം സമീപത്തെ കാനയിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. കാറില്‍ യാത്ര ചെയ്തിരുന്ന ഡ്രൈവറടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇതില്‍ കാര്‍ ഡ്രൈവര്‍ രാമവര്‍മ്മപുരം കുറ്റിമുക്ക് സ്വദേശി അനന്തകൃഷ്ണന് ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടന്‍ തന്നെ ഓടിയെത്തിയ നാട്ടുകാരും മറ്റ് വാഹനയാത്രക്കാരും ബസ്സിലെ യാത്രക്കാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. പിന്നാലെ വന്ന വണ്ടികളിലും ആംബുലന്‍സുകളിലുമായി പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: