തൃശ്ശൂര്‍: കേരളത്തില്‍ നിര്‍മ്മിക്കുന്ന എല്ലാ സിനിമകളും പ്രദര്‍ശിപ്പിക്കുന്നതിനായി ചലച്ചിത്ര വികസന കോര്‍പറേഷന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയില്‍ തിയേറ്ററുകള്‍ തുടങ്ങണമെന്ന് ഭാരതീയ ചലച്ചിത്ര സാങ്കേതിക പവര്‍ത്തക സംഘം (ബിഎംഎസ്) സംസ്ഥാന കണ്വെന്ഷന് ആവശ്യപ്പെട്ടു.
സ്വകാര്യ തിയേറ്ററുകള്‍ ചില ലോബികളുടെ കയ്യിലാണ്. അതിനാല്‍ വന്‍തുക മുടക്കിയും കഠിനാധ്വാനം ചെയ്തും സിനിമയെടുക്കുന്ന കലാകാരന്മാര് തഴയപ്പെടുകയാണെന്ന് യോഗം ആരോപിച്ചു.
തൃശ്ശൂര്‍ വൃന്ദാവന്‍ ഇന്നില്‍ ചേര്‍ന്ന കണ്വെന്ഷന് ബിഎംഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ വ.രാധാകൃഷ്ണന് ഉദ,്ഘാടനം ചെയ്തു.
എ.സി.കൃഷ്ണന്, കണ്ണന് പെരുമുടിയൂര്‍, വി.ശ്രീധരന്, കെ.കെ.പ്രേമന്, സി.വി.രാജേഷ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി വി.ശശിധരന് (പ്രസി), സുധീര്‍ കുമാര്‍ എസ്.ചേര്‍ത്തല, കണ്ണന് പെരുമുടുയൂര്, സദാനന്ദന് ആറന്മുള, ജ്യോതിഷ്മുകാര് തിരുവനന്തപുരം, കണ്ണന് പട്ടാമ്പി, എന്‍.എം.രാധാകൃഷ്ണന് കോട്ടയം, ടി.സി.സേതുരാമന് തൃശ്ശൂര്‍ (ജന.സെക്രട്ടറി),കെ.കെ.പ്രേമന് കോഴിക്കോട്, പി.എസ്.ശശികുമാര്‍ പാലക്കാട്, അജിന്‍ലാല്‍ എറണാകുളം (സെക്രട്ടറി), ഗോപന് തൃശ്ശൂര്‍ (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: