കൊടകര: ചാലക്കുടി മേജര്‍ ഇറിഗേഷന്‍ കീഴിലുള്ള മറ്റത്തൂര്‍ ഇറിഗേഷന്‍ കനാലില്‍ വെള്ളം തുറന്നു വിടാത്തതിനാല്‍ പ്രദേശത്ത് വരള്‍ച്ചയും കുടിവെള്ള ക്ഷാമവും രൂക്ഷമാകുന്നു. കനാലില്‍ നീരൊഴുക്കിന് തടസ്സമായി കാട് പിടിച്ച് കിടന്നിരുന്നത് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് വൃത്തിയാക്കിയിരുന്നു. ഇതിനു ശേഷവും വെള്ളം തുറന്നു വിടാന്‍ ഇറിഗേഷന്‍ വകുപ്പ് തയ്യാറായിട്ടില്ല.മറ്റത്തൂര്‍ പഞ്ചായത്തിലെ മോനൊടി,കടമ്പോട്, മാങ്കുറ്റിപ്പാടം, കുഞ്ഞാലിപ്പാറ, ഒമ്പതുങ്ങല്‍, മൂന്നുമുറി, ചുങ്കാല്‍, വാസുപുരം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കിണറുകളിലേയും കുളങ്ങളിലേയും ജലലഭ്യത ഈ കാണാല്‍ വെള്ളത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്.
വെള്ളിക്കുളം വലിയതോടിലേക്കും ഇടതുകാര കനാലിലെ വെള്ളമാണ് തുറന്നു വിടാറുള്ളത്. വെള്ളം തുറന്നു വിടാത്തതിനാല്‍ ഈ തോടിനെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി കുടിവെള്ള പദ്ധതികളുടേയും കാര്‍ഷിക ജലസേചന പദ്ധതികളുടേയും പ്രവര്‍ത്തനം അവതാളത്തിലായി.
എത്രയും വേഗം കനാല്‍ വെള്ളം തുറന്നു വിട്ട് ജലക്ഷാമം പരിഹരിക്കണമെന്ന് ബി.ജെ.പി.മറ്റത്തൂര്‍ പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: