പാലക്കാട്: പുതുശ്ശേരിയില്‍ വീട്ടമ്മയെ സിപിഎമ്മുകാര്‍ ചുട്ടുകൊന്ന സംഭവത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. താലിബാനെയും ഐഎസിനെയും പോലും ലജ്ജിപ്പിക്കുന്ന നരഹത്യയാണ് ഇവര്‍ നടത്തിയത്. രാഷ്ട്രീയ എതിരാളികളെ വിരോധം വച്ച് കുടുംബത്തോടെ ചുട്ടുകൊല്ലുന്ന സിപിഎം പ്രാകൃതശിലായുഗത്തെയാണ് ഓര്‍മ്മപ്പെടുത്തുന്നത്. കരിമ്പാറയുടെ കരളുറപ്പുഉള്ളവര്ക്ക് മാത്രമേ ഈ നീചകൃത്യം നടത്താന്‍ കഴിയൂ.കൊലപാതക രാഷ്്ട്രീയത്തിലെ സമാനതയില്ലാത്ത ക്രൂരതയാണിതെന്ന് കൃഷ്ണദാസപറഞ്ഞു.
മുഖ്യമന്ത്രിയുടെ മൗനം കിരാതവാഴ്ച്ചക്ക് അനുകൂലമാണോയെന്ന് പൊതുജനം സംശയിച്ചാല്‍ തെറ്റില്ല. സിപിഎം എതിരാളികളെ ഭൂമഖത്തുനിന്നു തന്നെ ഇല്ലാതാക്കുവാനാണ ്ശ്രമിക്കുന്നത്. മുഖ്യമന്ത്രിയിത് തന്റെ തലയിലെ പൊന്‍തൂവലായി കരുതുന്നുവോ എന്ന് അദ്ദേഹം ചോദിച്ചു.
കണ്ണൂരില്‍ രമിത്തിനെ കൊല്ലാന്‍ ഗൂഢാലോചന മുഖ്യമന്ത്രിയുടെ ഓഫീസിലാണ് നടന്നതെന്ന ആരോപണം ഇപ്പോഴുമുണ്ട്. കോട്ടയത്ത് നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ ഇക്കാര്യം ഗൗരവമായി ചര്‍ച്ചചെയ്യും. പ്രചാരണവും പ്രക്ഷോഭവവും സംഘടിപ്പിക്കും.താലിബാന് മോഡല്‍ അക്രമത്തിന്റെ തനിനിറം തുറന്നുകാട്ടും.സംവിധായകന് കമല്‍ പ്രധാനമന്ത്രി മോദിയെ അധിക്ഷേപിച്ചതു പോലെ മുഖ്യമന്ത്രിയെ ഉപമിക്കുവാന്‍ തയ്യാറാണോ എന്ന് കൃഷ്ണദാസ് ചോദിച്ചു. ഇത്തരത്തിലുള്ള തരംതാണ പദപ്രയോഗം ആര്‍ക്കും ഭൂഷണമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്, ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: