തിരുവനന്തപുരം: യുവതീയുവാക്കളെ തെരുവിലിറക്കുന്നത് നിര്‍ഭാഗ്യകരമെന്ന് യുവമോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് നടയിലെ അനിശ്ചിതകാല സമരപ്പന്തല്‍ സന്ദര്‍ശിച്ചുകൊണ്ട് ബിജെപിയുടെ മുതിര്‍ന്ന നേതാവ് അഡ്വ. കെ. അയ്യപ്പന്‍പിള്ള അഭിപ്രായപ്പെട്ടു.
മറ്റു സംസ്ഥാനങ്ങളില്‍ യുവതീയുവാക്കളുടെ കഴിവുകള്‍ ആ നാടിന്റെ പുരോഗതിക്കുവേണ്ടി ഉപയോഗിക്കപ്പെടുമ്പോള്‍ കേരളത്തില്‍ യുവതീയുവാക്കളുടെ കഴിവുകള്‍ ഗുണകരമാക്കാന്‍ സാധിക്കുന്നില്ല എന്നത് സത്യമാണ്. റാങ്ക് ഹോള്‍ഡേഴ്സിന്റെ അവകാശങ്ങളുടെ മുന്നില്‍ പിണറായി സര്‍ക്കാര്‍ കണ്ണടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അനിശ്ചിതകാല നിരാഹാരം അനുഷ്ഠിക്കുന്ന യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ്ബാബു, സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.എസ്. രാജീവ് എന്നിവരെ അദ്ദേഹം ഷാളണിയിച്ചു.
സമരവേദിയില്‍ ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, വക്താവ് അഡ്വ.ജെ.ആര്. പത്മകുമാര്‍, സംസ്ഥാന സമിതി അംഗങ്ങളായ പി. അശോക് കുമാര്‍, ശിവശങ്കരന്, ജില്ലാ വൈസ് പ്രസിഡന്റ് മലയിന്‍കീഴ് രാധാകൃഷ്ണന്, പി.ബി. ബിജു, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഭുല്‍കൃഷ്ണ, സംസ്ഥാന ഭാരവാഹികളായ അജി തോമസ്, ഹരീഷ്, ശ്രീരാജ് എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: