Thursday, June 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അപകടങ്ങളും പ്രഥമ ശുശ്രൂഷയും

Janmabhumi Online by Janmabhumi Online
Dec 13, 2016, 08:50 pm IST
in Lifestyle
FacebookTwitterWhatsAppTelegramLinkedinEmail

പാശ്ചാത്യ രാജ്യങ്ങളില്‍ നിലവിലുള്ള ഏകീകൃത ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ക്ക് വിരുദ്ധമായി ഇന്ത്യന്‍ ഭൂഖണ്ഡത്തില്‍ അത്യാഹിത ചികിത്സാ വിഭാഗത്തെ തീര്‍ത്തും അവഗണിച്ചിരിക്കുകയാണ്. അടിയന്തര ഘട്ടങ്ങള്‍ ഉടലെടുത്താല്‍ അതിനെ കൃത്യമായ രീതിയില്‍ നേരിടാനുള്ള അറിവോ പരിചയമോ സംവിധാനങ്ങളോ നമ്മുടെ നാട്ടില്‍ കുറവാണ്. അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ഞെട്ടലും സഹായധനവും അന്വേഷണവും പ്രഖ്യാപിക്കുന്നതൊഴിച്ചാല്‍ ശാസ്ത്രീയമായി ജനങ്ങളുടെ ജീവന്‍രക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ഒരു നീക്കവും ബന്ധപെട്ടവരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല.

അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രമാണ് അത്യാഹിത ചികിത്സയെക്കുറിച്ച് എല്ലാവരും ഓര്‍ക്കുന്നതുതന്നെ. കൃത്യമായ രീതിയിലുള്ള പ്രാഥമിക രക്ഷാപ്രവര്‍ത്തനങ്ങള്‍ അപകട സ്ഥലത്തുതന്നെ നല്‍കിയെങ്കില്‍ മാത്രമേ ആശുപത്രികളില്‍ എത്തിച്ചാലും ജീവന്‍ രക്ഷിക്കാനും ഫലപ്രദമായ തുടര്‍ചികിത്സ നല്‍കാനും കഴിയൂ. ഇത് സാധ്യമാകണമെങ്കില്‍ ഇത്തരം അടിയന്തിര ഘട്ടങ്ങളെ നേരിടാന്‍ ജനങ്ങളെ പ്രാപ്തരാക്കേണ്ടതുണ്ട് . വിപുലമായ പ്രായോഗിക പരിശീലന പരിപാടികളും പത്ര ദൃശ്യ ശ്രവ്യ മാധ്യമങ്ങള്‍, സര്‍ക്കാര്‍ തലത്തിലുള്ള പ്രചാരണ പരിപാടികള്‍ എന്നിവയിലൂടെ അടിയന്തര ചികിത്സയുടെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്.

പ്രഥമ ശുശ്രൂഷ നല്‍കേണ്ടത് ആശുപത്രിയില്‍ മാത്രമാണെന്ന തെറ്റിധാരണ ജനമധ്യത്തില്‍ നിലനില്ക്കുന്നു . രോഗിയുടെ അടുത്തുള്ള ആര്‍ക്കും പ്രഥമ ശുശ്രൂഷ നല്കാന്‍ കഴിയും. വേവലാതിപ്പെടുന്നതിനു പകരം അപകടത്തിന്റെ കാഠിന്യം മനസ്സിലാക്കി വിവേകപൂര്‍വ്വം പ്രഥമ ശുശ്രൂഷ നല്‍കി അനേകം ജീവന്‍ രക്ഷിക്കാന്‍ സാധിക്കും. അപകടങ്ങളാല്‍ പൂര്‍ണ്ണമായി നാഡീസ്പന്ദനം നഷ്ടപ്പെട്ട രോഗികളുടെ മരണസാധ്യത കൂടുതലായതിനാല്‍, അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനു പകരം രക്ഷപ്പെടാന്‍ സാധ്യതയുള്ളവര്‍ക്ക് പ്രഥമപരിഗണന നല്‍കുന്നതാണ് അഭികാമ്യം.

അപകട മേഖലയില്‍ ബോധരഹിതനായി കിടക്കുന്നയാളിനും അമിത രക്തസ്രാവമോ ശ്വസന വൈകല്യങ്ങളോ പ്രകടിപ്പിക്കുന്നവര്‍ക്കും മുന്‍ഗണന നല്‍കേണ്ടതാണ്. കാരണം മിനിട്ടുകള്‍ക്കകം അവര്‍ മരിക്കാന്‍ സാധ്യതയുണ്ട്. അലറി വിളിച്ചുകൊണ്ടിരിക്കുന്നത് ശ്വസന തടസ്സം ഇല്ല എന്നതിന്റെ തെളിവാണ് . അങ്ങനെയുള്ളവര്‍ക്ക് രണ്ടാമതായാണ് പരിഗണന നല്‍കേണ്ടത്.

ചെയ്യേണ്ടതെന്ത്?

  • സുരക്ഷിത സ്ഥാനത്തേക്ക് രോഗിയെ മാറ്റുക. സ്വന്തം സുരക്ഷ ഉറപ്പു വരുത്തുക.
  • ഉടന്‍ ആംബുലന്‍സ് വിളിക്കുക.
  • കഴുത്തില്‍ നാഡിമിടിപ്പുണ്ടോ എന്നു നോക്കുക?

    ഇല്ലെങ്കില്‍ 30 തവണ നെഞ്ചില്‍ അമര്‍ത്തിയ ശേഷം (മിനിറ്റില്‍ 100 മുതല്‍ 120 തവണ), പറ്റുമെങ്കില്‍ രണ്ടുതവണ രോഗിയുടെ മൂക്കടച്ചുപിടിച്ചു രക്ഷാശ്വാ സം നല്‍കുക. ഹൃദയമിടിപ്പ് വീണ്ടെടുത്തുകഴിഞ്ഞാല്‍ മര്‍ദ്ദം നല്‍കുന്നത് അവസാനിപ്പിക്കുക. രണ്ട് മിനിട്ടിലൊരിക്കല്‍ കഴുത്തിലെ നാഡിമിടിപ്പ് നഷ്ടപ്പെട്ടിട്ടില്ലെന്നു ഉറപ്പു വരുത്തുക.

  • ശ്വസിക്കുന്നുണ്ടോ (നെഞ്ചുയരുന്നുണ്ടോ ) എന്നു നോക്കുക?

    ഇല്ലെങ്കില്‍ ശ്വാസതടസ്സങ്ങള്‍ മാറ്റിയ ശേഷം, ആറ് സെക്കന്റിലൊരിക്കല്‍ നെഞ്ചുയരത്തക്കവിധം രക്ഷാശ്വാസം നല്‍കുക.

    ഛര്‍ദിച്ചുണ്ടാകുന്ന ശ്വാസതടസ്സം ഒഴിവാക്കാന്‍ ഇടത്തോട്ട് ചരിച്ചുകിടത്താം.

  • നട്ടെല്ലിനു ക്ഷതം സംശയിക്കുന്നെങ്കില്‍ കഴുത്ത് അനക്കാതെ സൂക്ഷിക്കണം. തൂക്കിയെടുത്തോ വളച്ചോ രോഗിയെ വണ്ടിയില്‍ കയറ്റരുത്. സുഷുമ്‌നാകാണ്ഡത്തിനു ക്ഷതം സംഭവിച്ച് കൈകാലുകള്‍ തളര്‍ന്നുപോകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തടിക്കഷണം ഉരുട്ടുന്നത് പോലെ രോഗിയെ ഒരു പരന്ന പ്രതലത്തിലേക്ക് മാറ്റുക. ഇതിനെയാണ് ലോഗ്‌റോളിംഗ് എന്ന് പറയുന്നത്.
  • രക്തയോട്ടത്തിനു തടസ്സമുണ്ടാക്കാതെ രക്തസ്രാവം തടയുക (തുണിക്കഷണം ഉപയോഗിക്കാം). രക്തസ്രാവം തടയാത്ത പക്ഷം ഹൃദയസ്തംഭനം സംഭവിക്കാം. മൂര്‍ച്ചയേറിയ വസ്തു തറച്ചിരിക്കുകയാണെങ്കില്‍ വലിച്ചൂരരുത്. രക്തസ്രാവം വര്‍ധിക്കാം. കഴുത്തിലെ ശ്വാസനാളത്തില്‍ തറച്ചിരിക്കുന്ന വസ്തുക്കള്‍ മാത്രം നീക്കം ചെയ്യണം.
  • ഒടിഞ്ഞ അസ്ഥികള്‍ നിവര്‍ത്താന്‍ ശ്രമിക്കരുത്. അസ്ഥിയുടെ വശങ്ങളില്‍ കൂടി പോകുന്ന രക്തധമനികളോ ഞരമ്പുകളോ മുറിഞ്ഞുപോകാന്‍ സാധ്യതയുണ്ട്. ഒടിവുണ്ടെങ്കില്‍ അതേ രീതിയില്‍ ഒരു തടിക്കഷണത്തോട് ചേര്‍ത്തു അനക്കാന്‍ പറ്റാത്തവിധം കെട്ടി വയ്‌ക്കുക.
  • വിദഗ്ധ ചികിത്സക്ക് എത്രയും വേഗം അടുത്തുള്ള എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെത്തിക്കുക.
  • അറ്റുപോയ അവയവങ്ങളുണ്ടെങ്കില്‍ അവയും ആശുപത്രിയില്‍ എത്തിക്കുക.
  • തുടര്‍ചികിത്സയുടെ വിജയം, ലഭ്യമായിട്ടുള്ള പ്രഥമ ശുശ്രൂഷയെ ആശ്രയിച്ചിരിക്കും.
  • കേന്ദ്ര റോഡ് ഗതാഗത-ഹൈവേ വകുപ്പ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം റോഡപകടം മൂലം അത്യാസന്നനിലയിലാകുന്ന രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്ന കര്‍മ്മബോധമുള്ള ഇന്ത്യന്‍ പൗരന്‍ മാര്‍ക്ക് നിയമപരമായി യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ആശുപത്രി അധികാരികളില്‍ നിന്നോ , പോലീസിന്റെ ഭാഗത്തു നിന്നോ ഉണ്ടാകുകയില്ല. സ്വന്തം പേരോ വിലാസമോ വെളിപ്പെടുത്തേണ്ട ആവശ്യം പോലും ഇല്ല. സാമ്പത്തിക ബാധ്യതയും ഉണ്ടാകുന്നതല്ല . മാത്രവുമല്ല അത്തരം പൗരന്മാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം പാരിതോഷികത്തിന് അര്‍ഹതയുണ്ടായിരിക്കും. ഏതെങ്കിലും തരത്തില്‍ രോഗിയെ സഹായിക്കാനെത്തുന്ന പൗരനെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുകയാണെങ്കില്‍ പോലീസിനെതിരെയും ആശുപത്രിക്കെതിരേയും ശക്തമായ നിയമ നടപടികളെടുക്കാം.

    അപകടങ്ങള്‍ നിങ്ങള്‍ക്കും നിങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്കും സംഭവിക്കാമെന്നുകൂടി ഓര്‍മ്മിക്കുക.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് വണ്‍ രണ്ടാംഘട്ട അലോട്ട്മെന്റിലും പ്രവേശനം ലഭിച്ചില്ല, കാഞ്ചിയാറില്‍ പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയില്‍

എയറിന്ത്യ വിമാനാപകടത്തില്‍ നിന്നും രക്ഷപ്പെട്ട 11എ സീറ്റിലെ യാത്രക്കാരനായ വിശ്വാസ് കുമാര്‍ രമേഷ്.
India

ദൈവത്തിന്റെ ഇടപെടല്‍? താന്‍ വിമാനാപകടം തരണം ചെയ്തെന്ന് 11എ സീറ്റിലെ 40 കാരനായ യാത്രക്കാരന്‍

India

എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണു,രക്ഷപ്പെട്ടത് ഒരു യാത്രക്കാരന്‍ മാത്രം, 204 മൃതദേഹം കണ്ടെത്തി

എസിയില്ലെന്ന് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എസി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നോക്കാന്‍ എസി പിറ്റിലേക്ക് കൈ ഉയര്‍ത്തി പരിശോധിക്കുന്ന യാത്രക്കാര്‍- ആകാശ് വത്സ പങ്കുവെച്ച വീഡിയോയില്‍ നിന്നുള്ള ദൃശ്യം (ഇടത്ത്) ആകാശ് വത്സ- ഇദ്ദേഹത്തിന്‍റെ എക്സിലെ പ്രൊഫൈല്‍ ചിത്രമാണിത് (വലത്ത്)
India

ആരാണ് ആകാശ് വത്സ? അപകടത്തില്‍പ്പെട്ട എയറിന്ത്യ വിമാനത്തില്‍ അസാധാരണമായ സാഹചര്യം അനുഭവപ്പെട്ടെന്ന് ആകാശ് വത്സ

Kerala

ജമാഅത്തെ ഇസ്‌ളാമി, മദനി രാഷ്‌ട്രീയം കേരളത്തിന് അപകടകരം: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

അഹമ്മദാബാദിലെ മെഘാനി നഗറിലെ ബിജെ മെഡിക്കല്‍ കോളേജിലെ യുജി ഹോസ്റ്റല്‍ മെസ്സ് കെട്ടിടത്തിന് മുകളിലാണ് എയറിന്ത്യ വിമാനം ഇടിക്കുന്നു

എയറിന്ത്യ വിമാനം പറന്നുപൊങ്ങി രണ്ട് മിനിറ്റില്‍ അപകടം; അട്ടിമറി അഭ്യൂഹങ്ങള്‍ ഉയരുന്നു; അപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് എന്‍ഡിടിവി

ഓപ്പറേഷൻ സിന്ദൂർ കുട്ടികൾ കളിക്കുന്ന കമ്പ്യൂട്ടർ ഗെയിം പോലെ ; ഇന്ത്യൻ സൈന്യത്തിന്റെ കരുത്തിനെ അപമാനിച്ച് കോൺഗ്രസ് നേതാവ് നാന പടോൾ

സീതയുടെ കൈയ്യില്‍ ചുറ്റിയ മിന്നലാണ് മിന്നല്‍ വള: കൈതപ്രം

അന്ന് ദുരന്തഭൂമിയായത് കരിപ്പൂർ, ഇന്ന് അഹമ്മദാബാദ് ; രാജ്യത്തെ നടുക്കിയ വിമാനാപകടങ്ങൾ

ചൈനയുടെ ചെങ്ങ്ഡുവോ , ഇന്ത്യയുടെ റഫേലോ ആരാണ് കരുത്തനെന്ന് ചോദ്യം ; പാകിസ്ഥാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തകർത്തവനാരോ , അവനാണ് ശക്തൻ

അപകടത്തില്‍പെട്ട എയറിന്ത്യ വിമാനം

അപകടത്തില്‍പെട്ട എയറിന്ത്യ വിമാനത്തിലെ പൈലറ്റ് സുമിത് സബര്‍ബാള്‍ എയര്‍ട്രാഫിക് കണ്‍ട്രോളിലേക്ക് വിളിച്ചു ‘എന്നെ രക്ഷിയ്‌ക്കൂ’

ജമ്മു കശ്മീരിലെ അതിര്‍ത്തി ഗ്രാമവാസികള്‍ക്ക് ആയുധപരിശീലനം; ലക്ഷ്യമിടുന്നത് ആത്മവിശ്വാസവും സുരക്ഷാബോധവും വളര്‍ത്തുക

അഹമ്മദാബാദ് വിമാന അപകടം: മരിച്ചവരിൽ പത്തനംതിട്ട സ്വദേശി രഞ്ജിത ഗോപകുമാറും, ദുരന്തം അവധി കഴിഞ്ഞ് മടങ്ങുമ്പോൾ

‘വീണ്ടും മരണം ‘ദുശകുനം വിട്ട് മാറാതെ ‘കാന്താര 2.,ഷൂട്ട് തുടങ്ങിയത് മുതൽ മരണം ; ഞെട്ടിച്ച് മലയാളി നടന്റെ വിയോഗം‌

അശ്വിനെ മോശം പറഞ്ഞ് ജീവനക്കാരി : ചെപ്പക്കുറ്റി അടിച്ചു പൊട്ടിക്കണമെന്ന് സ്വാസിക, പൂട്ടണമെന്ന് സോന നായർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies