എരുമപ്പെട്ടി: വെള്ളറക്കാട് മനപ്പടിയില്‍ യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുകയും സുഹൃത്തിന് കാഴ്ചവെക്കുകയും ചെയ്ത കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പൊന്നാനി വെളിയംകോട് അയോട്ടിച്ചിറ സുനാമികോളനിയിലെ വടക്കേപ്പുറം വീട്ടില്‍ മുസ്തഫ, സുഹൃത്ത് മുതുവളപ്പില് യൂസഫ് എന്നിവരാണ് അറസ്റ്റിലായത്. ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുന്ന യുവതിയെ വിവാഹവാഗ്ദാനം നല്കി പ്രലോഭിപ്പിച്ച് പലസ്ഥലങ്ങളിലും കൊണ്ടുപോയി ലൈംഗികബന്ധത്തിലേര്‍പ്പെടുകയായിരുന്നു. കഴിഞ്ഞ അഞ്ചിന് വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് പറഞ്ഞ് മുസ്തഫ യുവതിയെ കൂട്ടിക്കൊണ്ടുപോയി സുഹൃത്ത് യൂസഫിന് കൈമാറി. യുവതിയെ ബലമായി കാറില്കയറ്റിക്കൊണ്ടുപോയ യൂസഫ് സുനാമിക്കോളനിയിലെ ആളൊഴിഞ്ഞ പ്രദേശത്തെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. മുസ്തഫ മൂന്ന് വിവാഹം കഴിച്ചിട്ടുണ്ട്. മണല്‍കടത്ത് സംഘത്തിന്റെ തലവനാണ്. നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: