ഇരിങ്ങാലക്കുട:മതസ്പര്‍ദ്ധ വളര്‍ത്തുകയും മതതീവ്രവാദം വളര്‍ത്തുന്ന രീതിയിലുള്ള പുസ്തകങ്ങള്‍ കുട്ടികളെ പഠിപ്പിച്ചിരുന്ന പടിയൂര്‍ പീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ അടച്ചുപൂട്ടി സ്കൂള്‍ മാനേജ്മെന്റിലുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വിഎച്ച്പി ഇരിങ്ങാലക്കുട ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പോലീസ് അന്വേഷണത്തിന്റെ ഭാഗമായി റെയിഡ് നടത്തി പഠനസാമഗ്രികള്‍ പിടിച്ചെടുത്ത് കുറ്റങ്ങള്‍ ബോദ്ധ്യപ്പെട്ടിട്ടും പോലീസ് നടപടികള്‍ സ്വീകരിക്കാത്തത് രാഷ്ട്രീയ സമ്മര്ദ്ധമൂലമാണെന്ന് യോഗം കുറ്റപ്പെടുത്തി. കേസന്വേഷണം അന്വേഷണം അട്ടിമറിക്കാന്‍ ഭരണകക്ഷിയിലെ പ്രധാനകക്ഷി ശ്രമിക്കുന്നുണ്ടെന്നും യോഗം കുറ്റപ്പെടുത്തി.
കൊച്ചിയിലെ പീസ് സ്കൂള്‍ അധികൃതരേയും പാഠ്യവിഷയങ്ങള്‍ തയ്യാറാക്കിയ ബോംബെ ബുറൂച്ച് റിയലൈസേഷനിലെ മൂന്നുപേരെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അതേ പാഠ്യവിഷയങ്ങള്‍ പഠിപ്പിക്കുന്ന പടിയൂര്‍ സ്കൂളിലെ അന്വേഷണം വഴിയില്‍ അട്ടിമറിച്ചിരിക്കുകയാണ്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി സ്കൂള്‍ അടച്ചുപുട്ടിച്ച് മാനേജ്മെന്റ് പ്രതിനിധികളെ അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡണ്ട് എ.പി.ഗംഗാധരന് അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.സി.ബിജു, അഭിലാഷ് കണ്ടാരംതറ, ശിവജി.യു.കെ, വി.ആര് മധു, ജയന് പൂമംഗലം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: