Saturday, May 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മൂക്കുത്തിയില്‍ തിളങ്ങാം

Janmabhumi Online by Janmabhumi Online
Nov 29, 2016, 06:53 pm IST
in Lifestyle
FacebookTwitterWhatsAppTelegramLinkedinEmail

മൂക്കുത്തിയാണ് ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്കിടയിലെ താരം. പണ്ടുകാലങ്ങളില്‍ മൂക്കുത്തിയണിയുന്നത് ഫാഷനേ അല്ലായിരുന്നു. എന്നാലിപ്പോള്‍ മറ്റ് ആഭരണങ്ങള്‍ ഒന്നുമില്ലെങ്കിലും മൂക്കുത്തിയില്‍ തിളങ്ങാനാണ് പെണ്‍കുട്ടികള്‍ക്ക് ഇഷ്ടം. പൊന്നും പൂവും ചൂടി അണിഞ്ഞൊരുങ്ങിയില്ലെങ്കില്‍ പോലും പെണ്ണിനെ സുന്ദരിയാക്കാന്‍ ആ കുഞ്ഞുമൂക്കുത്തിയുടെ തിളക്കം ധാരാളം. ഒരു നാടന്‍ പെണ്ണിന്റെ ലുക്കാണ് മൂക്കുത്തി സമ്മാനിച്ചിരുന്നത്. എന്നാലിപ്പോള്‍ ന്യൂ ജെന്‍ പെണ്‍കുട്ടികള്‍ക്കും മൂക്കുത്തിയണിയാന്‍ ഇഷ്ടമാണ്. സാരിയില്‍ മാത്രമല്ല ചുരിദാറിനും ജീന്‍സിനും ത്രീഫോര്‍ത്തിനും ഒപ്പം വരെ ചേരുന്ന നല്ല ട്രെന്‍ഡി ആന്‍ഡ് ഫാഷനബിള്‍ ഓര്‍ണമെന്റായി മാറിയിരിക്കുന്നു മൂക്കുത്തികള്‍.

മൂക്കുത്തിയെ സ്വര്‍ണലോഹത്തില്‍ മാത്രം തളച്ചിടാനാവില്ല. ഒരുതരിപൊന്നില്‍ കല്ലുവെച്ച മൂക്കുത്തിയായിരുന്നു ഒരു കാലത്തെ ട്രെന്‍ഡ്. എന്നാലിപ്പോല്‍ അതിനൊപ്പം തന്നെ ഫാന്‍സി മൂക്കുത്തികളും പെണ്‍മനം കവര്‍ന്നിരിക്കുന്നു. സ്വര്‍ണത്തിലും വെള്ളിയിലും കൊത്തിയെടുത്തതും വലിയ നിറമുള്ള കല്ലുകള്‍ ഒന്നിലേറെ പതിപ്പിച്ചതുമെല്ലാമായിരുന്നു പണ്ടത്തെ തലമുറക്ക് പ്രിയമെങ്കില്‍ ഇന്നത്തെ തലമുറ അതില്‍ നിന്നെല്ലാം വ്യത്യസ്തരാണ്. അവര്‍ക്കു സ്വര്‍ണത്തിന്റെ ഒറ്റ നിറത്തേക്കാള്‍ പ്രിയം ദിനവും മാറി മാറി അണിഞ്ഞു തിളങ്ങാന്‍ കഴിയുന്ന പല നിറങ്ങളില്‍ കുറഞ്ഞ വിലക്കു ലഭിക്കുന്ന ഫാന്‍സി മൂക്കുത്തികളോടാണ്.

പത്തു രൂപ മുതല്‍ ഫാന്‍സി ടൈപ്പ് മൂക്കുത്തികള്‍ ലഭ്യമാണ്. ലൈലാക്ക് ബ്ലു, പിസ്ത ഗ്രീന്‍ തുടങ്ങിയ ഫ്‌ളൂറസെന്റ് നിറങ്ങളോടാണ് യുവത്വത്തിന് കൂടുതല്‍ പ്രിയം. പല നിറങ്ങളില്‍ കല്ലു പതിപ്പിച്ച മൂക്കുത്തികള്‍ക്കുമുണ്ട് ആരാധകര്‍. വൈറ്റ് മെറ്റല്‍ ബ്ലാക്ക് മെറ്റല്‍ എന്നിവക്കൊപ്പം വെള്ളിയില്‍ കല്ലു പതിച്ചവയെയും പെണ്‍കുട്ടികള്‍ തിരഞ്ഞെടുക്കുന്നുണ്ട്. പല നിറങ്ങളില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ രൂപങ്ങളും പൂക്കളും എല്ലാം ഉള്ളവയുമുണ്ട്. അതിനു പുറമേ പക്ഷികളുടെയും പൂച്ചകളുടെയും പട്ടികളുടെയും രൂപങ്ങളുള്ള മൂക്കുത്തികളുമുണ്ട്. വലിയ മൂക്കുത്തികള്‍ക്കു പകരം മൂക്കിന്‍ തുമ്പില്‍ ഒരു തിളക്കം മാത്രം അവശേഷിക്കുന്ന കുഞ്ഞു മൂക്കുത്തിയാണ് മറ്റൊരു ട്രെന്‍ഡ്. സൂക്ഷിച്ചു നോക്കിയാല്‍ മാത്രമേ മൂക്കുത്തി കണ്ണില്‍ പെടുകയുള്ളൂ. മൂക്കുത്തിയുടെ സൗന്ദര്യം വേണ്ടുവോളം തരികയും ചെയ്യും.

മൂക്കിനെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന റിംഗ് ടൈപ്പ് മൂക്കുത്തികളാണ് മറ്റൊന്ന്. അണിഞ്ഞാല്‍ എലഗന്റ് ലുക്ക് നല്‍കുമെന്നതാണ് റിങ്ങിനോടുള്ള പ്രിയം വര്‍ധിപ്പിക്കുന്നത്. റിങ്ങുകളില്‍ തന്നെ ഒറ്റ വളയം കല്ലും നക്ഷത്രവും പതിപ്പിച്ചവ, തൊങ്ങലോടു കൂടിയവ എന്നിങ്ങനെ നിരവധി വ്യത്യസ്ത ഇനങ്ങളുണ്ട്. ഇനിയിപ്പോള്‍ മൂക്കു തുളച്ച് മൂക്കുത്തിയണിയാനൊന്നും വയ്യെങ്കില്‍ മൂക്കില്‍ ഒട്ടിച്ചു വക്കാവുന്ന സ്റ്റോണ്‍ ബിന്ദികളെ കൂട്ടുപിടിക്കാം. ഒരു ഡസന്‍ സ്റ്റോണ്‍ ബിന്ദികള്‍ക്ക് 15 രൂപയാണ്. ഇതോടൊപ്പം ബിന്ദി ഗമ്മും ലഭിക്കും. അതിനു പുറമേ സര്‍ജിക്കല്‍ സ്റ്റീല്‍ മൂക്കുത്തികളും വില്‍പനയ്‌ക്കുണ്ട്. ഓവല്‍, ചതുരം, ത്രികോണം തുടങ്ങി വിവിധ ഡിസൈനുകളിലുള്ള ഇത്തരം മൂക്കുത്തികള്‍ക്ക് 40 രൂപയാണ് വില. മൂക്കില്‍ ഒട്ടിച്ചു വക്കാവുന്ന പ്രസിങ് മൂക്കുത്തികള്‍ വിപണിയില്‍ ധാരാളമാണ്. 15 രൂപ മുതലാണ് പ്രസിംഗ് ടൈപ്പ് മൂക്കുത്തിയുടെ വില. വസ്ത്രത്തിന്റെ നിറത്തിനനുസരിച്ചുള്ള കല്ലുകള്‍ വേണമെങ്കില്‍ അതും വിപണിയിലുണ്ട്.

മൂക്ക് കുത്തുമ്പോഴും വേണം ശ്രദ്ധ

കാതും മൂക്കുമെല്ലാം കുത്തുന്ന ട്രെന്‍ഡ് ഇപ്പോള്‍ കൂടിയിട്ടുണ്ട്. ബ്യൂട്ടി പാര്‍ലറില്‍ പോയി കുത്തുകയാണ് ഇപ്പോഴത്തെ പതിവ്. മൂക്ക് കുത്തണമെന്നുണ്ടെങ്കില്‍ ആദ്യം ഡോക്ടറെ സമീപിക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ വിദഗ്‌ദ്ധരായ തട്ടാന്മാരെ സമീപിക്കാവുന്നതാണ്. ഇനി വേദന സഹിക്കാന്‍ തീരെ കഴിയില്ലയെങ്കില്‍ ഗണ്‍ഷൂട്ട് ഉപയോഗിക്കാം.

തുമ്മല്‍, ജലദോഷം പോലുള്ള അസുഖങ്ങള്‍ ഉള്ളവര്‍ മൂക്കുത്തി അണിയാതിരിക്കുന്നതാണ് നല്ലത്. അത്തരക്കാര്‍ മൂക്ക് കുത്തുന്നത് തലവേദനയ്‌ക്കിടയാക്കും.

വളരെ ചെറിയ മൂക്കുത്തിയാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ചെറിയ സ്റ്റഡായിരിക്കും കാഴ്ചയില്‍ ഭംഗി നല്‍കുന്നത്. സ്വര്‍ണത്തിലോ ഡയമണ്ടിലോ ഉള്ളവ അണിയുന്നതായിരിക്കും ഭംഗി.

മുഖത്ത് ഫേഷ്യലുകള്‍ ചെയ്യും മുമ്പ് മൂക്കുത്തി അഴിച്ചു വയ്‌ക്കുക. ഇല്ലെങ്കിലത് അണുബാധയ്‌ക്കും മുക്കുത്തിയുടെ തിളക്കം നഷ്ടപ്പെടുന്നതിനും ഇടയാക്കും.

ഇടതു വശത്താണോ വലതു വശത്താണോ മൂക്കുത്തി അണിയുന്നതെന്ന കാര്യം മുന്‍കൂട്ടി തീരുമാനിക്കുക. അതിനനുസരിച്ച്, കൃത്യമായ ഭാഗം രേഖപ്പെടുത്തി വേണം കുത്താന്‍.

മൂക്ക് കുത്തിയ ശേഷം മുറിവില്‍ ഉപ്പു വെള്ളം തേയ്‌ക്കുന്നത് മുറിവ് പെട്ടെന്നുണങ്ങുന്നതിനും അണുബാധയുണ്ടാകാതിരിക്കുന്നതിനും സഹായിക്കും.

ഗണ്‍ഷൂട്ട് ചെയ്യുന്നവര്‍ ഒരാഴ്ചയോ 10 ദിവസമോ കഴിയുമ്പോള്‍ അതുമാറ്റി സ്വര്‍ണത്തിന്റെ മൂക്കുത്തി ഉപയോഗിക്കുക. പഴയ മൂക്കുത്തി കൂടുതലായി ഉപയോഗിച്ചാല്‍ മുറിവ് പഴുക്കാനിടയാക്കും.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ അതിക്രമിച്ചു കയറാനെത്തി ; പാകിസ്ഥാൻ പൗരനെ വെടിവച്ച് കൊന്ന് ബിഎസ് എഫ്

Kerala

കണ്ണൂരിൽ എട്ടു വയസുകാരിക്ക് ക്രൂരമർദ്ദനം; പിതാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്, സംഭവത്തിൽ സിഡബ്ല്യുസി അന്വേഷണം തുടങ്ങി

India

അർബൻ നക്സലുകൾക്ക് കനത്ത പ്രഹരം; ജാർഖണ്ഡിൽ തലയ്‌ക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് പപ്പു ലോഹറയെ വധിച്ച് സുരക്ഷാസേന

Kerala

കേരളത്തിൽ കാലവർഷമെത്തി; കാലവർഷം ഇത്ര നേരത്തേ എത്തുന്നത് 16 വർഷങ്ങൾക്ക് ശേഷം

India

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; ഈ മാസം 26ന് നേരിട്ട് കോടതിയിൽ ഹാജരാകണം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അതി തീവ്ര മഴയ്‌ക്ക് സാധ്യത; കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്, കോഴിക്കോടിന്റെ മലയോര മേഖലയിൽ കനത്ത മഴ

ഭാര്യ പിണങ്ങിപ്പോയി: കല്യാണം നടത്തിയ ബ്രോക്കറിനെ യുവാവ് കുത്തിക്കൊലപ്പെടുത്തി

ഇടത് ഭീകരവാദത്തിന് പരസ്യ പിന്തുണ; മാവോയിസ്റ്റ് വേട്ടയെ അപലപിച്ച് സിപിഎമ്മും സിപിഐയും

സ്വര്‍ണവില വീണ്ടും കുതിച്ചുയർന്നു

യുപിയില്‍ അറസ്റ്റിലായവര്‍ പാകിസ്ഥാന് സുപ്രധാന വിവരങ്ങള്‍ കൈമാറി; പാക് എംബസി ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധം

പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നതിൽ നിന്ന് പുരുഷന്മാർക്ക് വിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ

‘ദി ഗെയിമിംഗ് കിംഗ് ഈസ് ബാക്ക് ‘ ;  ഗെയിമർമാർക്കായി കിടിലൻ ഫോണുമായി ഇൻഫിനിക്‌സ്

കുട്ടി നേരിട്ടത് കൊടുംക്രൂരത, പീഡിപ്പിച്ചത് ഒരു വർഷത്തോളം: അമ്മയെയും പിതൃസഹോദരനെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യും

വടക്കുകിഴക്കന്‍ മേഖല ഇന്ന് ‘വളര്‍ച്ചയുടെ മുന്നണി പോരാളി’; പതിനായിരത്തിലധികം യുവാക്കള്‍ ആയുധമുപേക്ഷിച്ചു സമാധാനത്തിന്റെ പാതയിലെത്തി

രാംനഗർ ജില്ലയുടെ പേര് മാറ്റി കർണാടക സർക്കാർ : പുതിയ പേരിടാൻ നിർദ്ദേശം നൽകിയത് കോൺഗ്രസ് ഉപമുഖ്യൻ ഡി കെ ശിവകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies