ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ പാക്കിസ്ഥാന് മര്യാദ പാലിക്കണമെന്ന് ഇന്ത്യന്‍ സൈനിക മേധാവി. ഇരു രാജ്യങ്ങളുടേയും സൈനിക മേധാവികള്‍ തമ്മിലുള്ള ചര്‍ച്ചയിലാണ് ഇന്ത്യന്‍ ഡിജിഎംഒ ലഫ്റ്റനന്റ് ജനറല്‍ രണ്‍വീര്‍ സിങ് കര്‍ശന മുന്നറിയിപ്പ് നല്‍കിയത്.
നുഴഞ്ഞുകയറ്റം ഉള്‍പ്പടെയുള്ള പാക്ക് അതിക്രമങ്ങള്‍ ധാര്‍മ്മികമല്ല. ഇതിനെതിരെ രാജ്യം ശക്തമായി തിരിച്ചടിക്കുക തന്നെ ചെയ്യുമെന്നും ഡിജിഎംഒ പറഞ്ഞു. സാധാരണക്കാര്‍ക്കു നേരെയുള്ള പാക്ക് ആക്രമണങ്ങളേയും സിങ് അപലപിച്ചു. ഇവ അവസാനിപ്പിക്കണമെന്നും പാക്ക് മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറലിനോട് പറഞ്ഞു.
സൈനികരുടെ തലവെട്ടുകയും മൃതദേഹങ്ങളുടെ മുഖം വികൃതമാക്കുകയും ചെയ്ത സംഭവത്തില്‍ ഇന്ത്യ പാക്കിസ്ഥാനു നേരെ തിരിച്ചടിച്ചിരുന്നു. ഇതില്‍ പാക്ക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളുടേയും സൈനിക ഡയറക്ടര്‍ ജനറല്‍മാരുടെ ചര്‍ച്ച നടത്തണമെന്ന് പാക്കിസ്ഥാന് അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു യോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: