Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഇനി ചന്ദ്രേട്ടന്‍ ജനമനസ്സുകളില്‍…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2016, 02:04 pm IST
in Malappuram

താനൂര്‍: ജില്ലയിലെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് എന്നും ആവേശമായിരുന്നു അവരുടെ ചന്ദ്രേട്ടന്‍. മംഗലത്ത് ജയചന്ദ്രന്‍ എന്ന വ്യക്തി കാലയവനികയില്‍ മറയുമ്പോള്‍ ഒരുനാട് മുഴുവനും തേങ്ങുന്നുണ്ട്. രാഷ്‌ട്രീയ-മത-വര്‍ഗ്ഗ ചിന്തകള്‍ക്ക് അതീതമായി സേവനം കൈമുതലാക്കിയ താനൂര്‍ ജയചന്ദ്രന്‍ പുതുതലമുറക്ക് മാതൃകയായിരുന്നു. സങ്കടം പറഞ്ഞെത്തുന്നവരെ സഹായിച്ചും, അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവരെ തോല്‍പിച്ചും അദ്ദേഹം മുന്നേറിയപ്പോള്‍ മലപ്പുറം ജില്ലയില്‍ ജനസംഘവും പിന്നീട് ബിജെപിയും ശക്തിയാര്‍ജ്ജിക്കുകയായിരുന്നു. പതിനഞ്ച് വര്‍ഷക്കാലം ബിജെപി ജില്ലാ പ്രസിഡന്റായിരുന്ന അദ്ദേഹം ഏത് പ്രദേശത്ത് പ്രശ്‌നങ്ങളുണ്ടായാലും അത് പരിഹരിക്കാന്‍ ഓടിയെത്തുമായിരുന്നു. സമാധാനപ്രിയരായ താനൂര്‍ നിവാസികളില്‍ വര്‍ഗീയവിഷം കുത്തിവെക്കാന്‍ ശ്രമിച്ചവരെ ജയചന്ദ്രനും കൂട്ടരും ആട്ടിയകറ്റി. ജാതിമതഭേദമന്യേ ഏവരും അദ്ദേഹത്തോടൊപ്പം അണിനിരന്നു. എന്തിനും ഏതിനും കൂടെയുണ്ടായിരുന്ന ചന്ദ്രേട്ടന്‍ അസുഖബാധിതനായി കിടന്നപ്പോള്‍ താങ്ങും തണലുമായി അദ്ദേഹത്തെ പരിചരിക്കാന്‍ കുടുംബത്തോടൊപ്പം ഒരുനാട് മുഴുവനുമുണ്ടായിരുന്നു.

ആര്‍എസ്എസ് ശാഖയിലൂടെയാണ് ജയചന്ദ്രന്‍ സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചത്. ശക്തമായ നേതൃപാടവത്തിലൂടെയും പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള അസാമാന്യ മിടുക്കും അദ്ദേഹത്തെ വേഗത്തില്‍ ജനങ്ങളോടടുപ്പിച്ചു. ആര്‍എസ്എസ് ജില്ലാ ചുമതലകള്‍ വഹിച്ചിട്ടുള്ള അദ്ദേഹം പിന്നീട് ജനസംഘത്തിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു. 1964 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് വിജയിച്ചു. അവര്‍ നടത്തിയ ആഹ്ലാദപ്രകടനം അക്രമസക്തമായി. ഹിന്ദുഭവനങ്ങള്‍ക്ക് നേരെ നടന്ന അക്രമത്തിന് പ്രതിരോധം തീര്‍ക്കാന്‍ അവിടേക്ക് ആദ്യം ഓടിയെത്തിയത് ചന്ദ്രേട്ടനും കൂട്ടരുമായിരുന്നു. പ്രശ്‌നം ഗുരുതരമായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെപ്പില്‍ ജയചന്ദ്രന് പരിക്കേല്‍ക്കുകയും പള്ളത്ത് സുബ്രഹ്മണ്യനെന്ന പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്തു.

അടിയന്തിരാവസ്ഥ കാലത്തും മലപ്പുറം ജില്ലാ വിരുദ്ധസമര കാലത്തും ജയില്‍വാസമനുഷ്ഠിച്ചിട്ടുണ്ട്. ജയില്‍വാസത്തിന് ശേഷം തിരികെയത്തിയ അദ്ദേഹം പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സജീവമായി. നിരവധി തവണ നിയമസഭയിലേക്ക് മത്സരിച്ചു. കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന താനൂര്‍ സഹകരണ ബാങ്ക് ഭരണം പിടിച്ചെടുത്ത് നാടിന് സമര്‍പ്പിച്ചു. മലപ്പുറം ജില്ലയിലെ ദേശീയബോധമുള്ള ഓരോരുത്തരുടെയും മനസ്സില്‍ അണയാത്ത ദീപമായി എന്നും അവരുടെ ചന്ദ്രേട്ടന്‍ ജ്വലിച്ചുനില്‍ക്കുമെന്നതില്‍ സംശയമില്ല.

ബിജെപി ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മറ്റിയംഗം, ദേശീയ കൗണ്‍സില്‍ അംഗം, താനൂര്‍ പഞ്ചായത്ത് മെമ്പര്‍, താനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ശോഭാപറമ്പ് ക്ഷേത്ര ക്ഷേമസമിതി സെക്രട്ടറി തുടങ്ങി നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട് നിലവില്‍ ബിജെപി സംസ്ഥാന കൗണ്‍സിലംഗമാണ്.

ഭാര്യ: ജലജ. മകന്‍: അജിത്ത്. സംസ്‌കാരം ഇന്ന് രാവിലെ ഒന്‍പതിന് മുക്കോലയിലെ വീട്ടുവളപ്പില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

News

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

News

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.