തൃശൂര്‍: ഗവ.എന്‍ജിനിയറിങ് കോളേജില്‍ ദളിത് വിദ്യാര്‍ഥിയെ മര്‍ദിച്ച ആറ് പേരെ സസ്പെന്‍ഡ് ചെയ്തു. സിവില്‍ എന്‍ജിനിയറിങില്‍ ബി.ആര്‍ക് അഞ്ചാമത് സെമസ്റ്റര്‍ വിദ്യാര്‍ഥി ടി.പി.വിഷ്ണുവിനെയാണ് കഴിഞ്ഞ മാസം 30ന് സിവില്‍ എഞ്ചിനിയറിങ്ങിലെ തന്നെ ഏഴാംസെമസ്റ്ററിലെ ഒരുസംഘം മര്‍ദ്ദിച്ചത്. അഞ്ചാംസെമസ്റ്റര്‍ പ്രൊഡക്ഷന്‍ വിഭാഗത്തിലെ അരുണ്‍ ടോണി ജോസഫ്, ഏഴാംസെമസ്റ്ററിലെ സിവില്‍ എന്‍ജിനിയറിങ് മുഹമ്മദ് ഷമല്‍, വര്‍ഗീസ് തോമസ്, ടി.എ.ഷിജിന്, കെമിക്കല്‍ എന്‍ജിനിയറിങിലെ ഏഴാംസെമസ്റ്റര്‍ ജുനൈദ് എന്നിവരെയാണ് പ്രാഥമികാന്വേഷണത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ് ചെയ്തത്. കൊടകര സ്വദേശിയായ വിദ്യാര്‍ഥിയുടെ അച്ഛന് മരിച്ചിരുന്നു. അമ്മ മാത്രമാണുള്ളത്. സിവില്‍ എഞ്ചിനിയറിങ് ബ്ലോക്കിലെ മില്‍മ ബൂത്തിന് സമീപത്ത് വെച്ചായിരുന്നു വിദ്യാര്‍ഥികള്‍ വിഷ്ണുവിനെ ക്രൂരമായി മര്‍ദിച്ചത്. മര്‍ദനം മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഭീഷണിപ്പെടുത്താനായി മൊബൈല്‍ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കുട്ടികളില്‍ നിന്ന് ചോര്‍ന്ന് പ്രിന്‍സിപ്പലിന് ലഭിച്ചതോടെയാണ് സസ്പെന്ഷന് ഉണ്ടായത്. കോളേജ് അന്വേഷണ കമ്മിഷന് സംഭവത്തെ കുറിച്ച് അന്വേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: