തിരുവനന്തപുരം: ഭക്ഷ്യഭദ്രതാ നിയമ പ്രകാരമുള്ള റേഷന്‍ വിതരണം 14 ന് ആരംഭിക്കുമെന്ന് മന്ത്രി പി.തിലോത്തമന് നിയമസഭയില്‍ പറഞ്ഞു. കേന്ദ്രത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നപ്പോഴാണ് റേഷന്‍ സമ്പ്രദായത്തെ അട്ടിമറിച്ചത്. മൂന്ന് വര്‍ഷത്തെ സമയം തന്നിട്ടും ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു.
കണ്ണൂര്‍, കാസര്‍കോട്, വയനാട് തുടങ്ങിയ ജില്ലകളില്‍ റേഷന്‍ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷത്തു നിന്നും വി.ടി. ബലറാമിന്റെ അടിന്തര പ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു മന്ത്രി. കേരളപ്പിറവിയുടെ 60 ാം വാര്‍ഷികം ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ റേഷന്‍ കിട്ടാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്ന് വി.ടി.ബലറാം ആരോപിച്ചു.
കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി സംസ്ഥാനത്തിന്റെ ആവശ്യം പരിഹരിക്കാന്‍ മന്ത്രിക്കും സര്‍ക്കാരിനും സാധിക്കുന്നില്ല. മണ്ണെണ്ണയുടെ വിഹിതവും ക്രമാതീതമായി വെട്ടിക്കുറച്ചിരിക്കുകയാണ്.
മറ്റ് സംസ്ഥാനങ്ങള്‍ക്ക് 67 % അരിവിഹിതം ലഭിച്ചപ്പോള്‍ കേരളത്തിന് 47 ശതമാനമാണ് കിട്ടിയത്. ഇത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സംഭവിച്ച വീഴ്ചയാണെന്ന് മന്ത്രി തിലോത്തമന് പറഞ്ഞു. എന്‍എസ്എഫ്എ നടപ്പാക്കുന്നതിന് കേന്ദ്രത്തോട് അവധി ചോദിച്ചിരുന്നു.
കഴിഞ്ഞ സര്‍ക്കാരിലെ ഭക്ഷ്യമന്ത്രിക്ക് മൂന്ന് വര്‍ഷത്തെ അവധി നല്കി. ഇനി സാധിക്കില്ലെന്ന് കേന്ദ്രഭക്ഷ്യമന്ത്രി പറഞ്ഞതായി മന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടി പ്രതിപക്ഷം തടസ്സപ്പെടുത്തി ബഹളം വച്ചു.
ഭരണ പക്ഷവും ബഹളവുമായി രംഗത്ത്വന്നതോടെ മന്ത്രിയുടെ മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു. കേന്ദ്രപെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്രപ്രധാനുമായി കഴിഞ്ഞ ദിവസം സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ മണ്ണെണ്ണയുടെ വിഹിതം വര്‍ദ്ധിപ്പിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: