തിരുവനന്തപുരം: കിഫ്ബില്‍ നിന്നുള്ള ധനസഹായത്തോടെ ആരംഭിക്കുന്ന 14 അഗ്രോ പാര്‍ക്കുകളുടെ രൂപീകരണത്തിനും നടത്തിപ്പിനുമായി പ്രതേ്യക കമ്പനി രൂപീകരിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിച്ച് കേരള അഗ്രോ ബിസിനസ് കമ്പനി എന്നപേരിലാവും കമ്പനി.
അന്താരാഷ്ട്ര നിലവാരത്തിലുള്ള മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന അഗ്രോ പാര്‍ക്കുകള്‍ ആദ്യഘട്ടത്തില്‍ കോഴിക്കോട്, തൃശൂര്‍, പാലക്കാട്, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു ആരംഭിക്കും.
തൃശൂരില്‍ വാഴപ്പഴം, തേന്‍ എന്നിവ അടിസ്ഥാനമാക്കിയും കോഴിക്കോടും പാലക്കാടും നാളികേരം അടിസ്ഥാനമാക്കിയും ആലപ്പുഴയും എറണാകുളവും കേന്ദ്രീകരിച്ച് റൈസ് പാര്‍ക്കുമാണ് ഉദ്ദേശിക്കുന്നത്.
കിഫ്ബ് വഴി ഇതിന് സര്‍ക്കാര്‍ 500 കോടി വകയിരുത്തിയിട്ടുണ്ട്. നീരപോലുള്ള തനതായ കേരളത്തിന്റെ ഉത്പന്നങ്ങള്‍ അന്താരാഷ്ട്ര നിലവാരമുള്ള ഒരൊറ്റ ബ്രാന്‍ഡായി മാറ്റും.
ആറന്മുള മിച്ചഭൂമി പിടിച്ചെടുക്കാന്‍ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. താലൂക്ക് ലാന്റ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചശേഷം സാധ്യമാകും. നികത്തിയ തോടുകള്‍ പുനഃസൃഷ്ടിക്കും. മണ്ണ് ആരാവശ്യപ്പെട്ടാലും നല്‍കും.
ഇതിനുള്ള ചെലവ് കെജിഎസില്‍ നിന്ന് ഈടാക്കും. മെത്രാന്‍കായല്‍ പ്രദേശത്തെ 400 ഏക്കര്‍ ഭൂമിയിലും നെല്‍കൃഷിയിറക്കും. 10ന് വൈകിട്ട് 4ന് ഉദ്ഘാടനം നടക്കും. 5967 ഏക്കര്‍ തരിശുമഭൂമിയില് ഇതുവരെ സബ്സിഡി നല്കി കൃഷിയിറക്കി.
കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 1 മുതല്‍ 5 വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ കാര്‍ഷികമേഖലയും മൂല്യവര്‍ദ്ധനവും സംസ്കരണവും സംബന്ധിച്ച അന്തര്‍ദേശീയ ശില്പശാലയും പ്രദര്‍ശനവും സംഘടിപ്പിക്കും. കാര്‍ഷികോത്പന്ന മൂല്യവര്ദ്ധനമേഖലയിലെ കര്‍ഷകര്‍, ഉത്പാദകര്‍, നവസംരംഭകര്‍, കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍, സ്വകാര്യസ്ഥാപനങ്ങള്‍, സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുള്ള കര്‍ഷകര്‍, യുവസംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നാളീകേര വികസന ബോര്‍ഡ്, മൈസൂരിലെ സിഎഫ്ടിആര്‍ഐ, കാസര്‍കോഡ് സിപിസിആര്‍ഐ തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: