കൊല്ലങ്കോട്: സംസ്ഥാനത്തൊട്ടാക് എടിഎം തട്ടിപ്പ് വര്‍ദ്ധിച്ചു വരുന്നതായി ഇന്റലിജന്‍സ് ബ്യൂറോ വ്യക്തമാക്കുമ്പോഴും ഇപ്പോഴും തട്ടിപ്പിന് ഇരകളായി പലര്‍ക്കും പണം നഷ്ടപ്പെടുന്നു. എലവഞ്ചേരി സ്വദേശി പ്രദീഷിന്റെ ഭാര്യ സൗമ്യയുടെ 5000 രൂപ ഇന്നലെ നഷ്ടപ്പെട്ടതായി കൊല്ലങ്കോട് പോലീസില്‍ പരാതി നല്കി. ഇന്നലെ ഉച്ചക്ക് രണ്ടേ അമ്പതോടെ സൗമ്യയുടെ ഫോണിലേക്ക് വിളി വന്നു നിങ്ങളുടെ എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്യുകയാണെന്നും എടിഎം കാര്‍ഡിലെ നമ്പര്‍ വേണമെന്നും. ഇതിന്റെ അടിസ്ഥാനത്തില്‍ എടിഎം കാര്‍ഡിന്റെ 16 അക്ക നമ്പര്‍ സൗമ്യ പറഞ്ഞതായും അര മണിക്കൂറിനുള്ളില്‍ അക്കൗണ്ടില്‍ നിന്നും 5000 രൂപ പിന്‍വലിച്ചതായുള്ള സന്ദേശം മൊബൈല്‍ ഫോണില്‍ വന്നതെന്നു പറയുന്നു. ഉടനെ കരിങ്കുളത്തുള്ള കാനറ ബാങ്ക് ബ്രാഞ്ച് മാനേജര്‍ അറിയിച്ചു. ബാങ്കില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞായിരുന്നു ഫോണ്‍ വന്നതെന്ന് മാനേജരോട് പറഞ്ഞപ്പോഴാണ് തട്ടിപ്പിനിരയായ വിവരം അറിയുന്നത്.
സൗമ്യയുടെ ഫോണില്‍ വന്ന നമ്പര്‍ പ്രകാരം മാനേജര്‍ വിളിച്ചപ്പോള്‍ മാനേജറുടെ എടിഎം നമ്പറും ആവശ്യപ്പെടുകയും അല്ലാത്തപക്ഷം കാര്‍ഡ് ബ്ലോക്ക് ചെയ്യും എന്ന് പറഞ്ഞതായാണ് അറിയുന്നത്. ആദ്യം മലയാളത്തിലും പിന്നെ തമിഴ്,ഹിന്ദി ഭാഷകളിലായാണ് തട്ടിപ്പ് നടത്തിയ ആളുടെ ഫോണിലേക്ക് വിളിക്കുമ്പോള്‍ സന്ദേശം കേള്‍ക്കുന്നത്. ബീഹാര്‍ സംസ്ഥാനവുമായി ബന്ധമുള്ളതായി സംശയിക്കുന്നതായി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: