Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദൃഷ്ടിദോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2016, 08:37 pm IST
in Samskriti

ഞാന്‍ സന്തുഷ്ടനാണ്, സംതൃപ്തനാണ് എന്നുപറയുന്ന ആരെയും ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല. ഇനി സാധിക്കുമെന്നു തോന്നുന്നുമില്ല. പരാതിയും പരിഭവവുമൊഴിഞ്ഞ സമയമില്ല. ഒന്നുകൊണ്ടും തൃപ്തമാകാത്ത മനസ്സാണിതിനു കാരണം. കവി പാടിയതുപോലെ,

ഒന്നു ലഭിച്ചാല്‍ നൂറിന് മോഹം

നൂറിനെ ആയിരമാക്കാന്‍ ദാഹം

ആയിരമോ പതിനായിരമാകണം

ആശയ്‌ക്കുലകിതിലളവുണ്ടാമോ!

സമുദ്രത്തില്‍ തിരമാലകളെന്നപോലെ മോഹങ്ങള്‍ ഒന്നിനുപുറകെ ഒന്നെന്നമട്ടില്‍ മനസ്സിലുണ്ടായിക്കൊണ്ടിരിക്കും. അവയില്‍ ഒരെണ്ണം സഫലമാവാതെ വന്നാല്‍ നിരാശയുണ്ടാവും. ഇത്രയുമൊക്കെ കാട്ടിയല്ലോ എന്നു സമാധാനിക്കുവാന്‍ നാം പഠിച്ചിട്ടില്ല. എല്ലാ മോഹങ്ങളും സാധിച്ചാല്‍ ലോകം എത്ര വ്യത്യസ്തമായിരുന്നേനേ എന്ന് തിരിച്ചറിയുവാനുമാവുന്നില്ല. മമതയാണിതിനു കാരണം.

എല്ലാം എന്റേതാണ്, എനിക്കുവേണ്ടിയാണ് എന്ന തോന്നലാണ് മമത. ഞാന്‍, എന്റെ ഭാര്യ, എന്റെ മക്കള്‍, എന്റെ കുടുംബം എന്നതിനപ്പുറമൊരു ലോകമുണ്ടെന്നു നാമോര്‍ക്കാറില്ല. സൂര്യനുദിക്കുന്നതും കാറ്റുവീശുന്നതും മറ്റുള്ള ജീവജാലങ്ങള്‍ സൃഷ്ടിക്കപ്പെട്ടതുമെല്ലാം എനിക്ക് വേണ്ടിയെന്ന തോന്നലിനെ സ്വാര്‍ത്ഥതയെന്നു വിശേഷിപ്പിക്കാം. മമതയും സ്വാര്‍ത്ഥതയും ഒരമ്മപെറ്റ മക്കളാണ്. മനുഷ്യന്റെ പ്രധാന ശത്രുക്കളില്‍ ഇവ രണ്ടുമുണ്ട്.

താനൊരു സമൂഹത്തിന്റെ ഭാഗമാണെന്ന കാര്യം ഓരോരുത്തരും സൗകര്യപൂര്‍വം വിസ്മരിക്കുന്നു. കയ്യും തലയും കണ്ണും കാലുമൊന്നും ഞാനല്ല. ഇവയെല്ലാം ചേര്‍ന്നാലും ഞാനാവുന്നില്ല. ഇവയുടെയെല്ലാം ഏകോപിച്ചുള്ള പ്രവര്‍ത്തനമാണ് ‘എന്നെ’ നിലനിര്‍ത്തുന്നത്. മനുഷ്യന്റെ അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നതവയ്‌ക്കുവേണ്ടിയല്ല. മാത്രവുമല്ല, ആര്‍ക്കോ എന്തിനോ വേണ്ടി ജോലിചെയ്ത് അവ തളരുകയും ചെയ്യുന്നു. കണ്ണുകഴയ്‌ക്കുന്നു, കാലുകഴയ്‌ക്കുന്നു, തലപെരുക്കുന്നു എന്നെല്ലാം നാം സാധാരണ പറയുന്നതാണ്. അവ ഓരോന്നും പ്രവര്‍ത്തിക്കുന്നത് നമ്മള്‍ ‘ഞാനെ’ന്നു വിശേഷിപ്പിക്കുന്ന സമഗ്രതയ്‌ക്കുവേണ്ടിയാണ്. അതുപോലെ വ്യക്തിയുടെ പ്രവൃത്തി അവനുവേണ്ടി മാത്രമാവരുത്.

നാം സ്വന്തമാക്കുന്നത് മറ്റുള്ളവര്‍ക്കുകൂടി അവകാശപ്പെട്ടതാണ്. ആ ‘മറ്റുള്ളവര്‍’ ഇല്ലെങ്കില്‍ നമ്മളുമില്ല, ഞാനുമില്ല. സിനിമ കാണാനാളില്ലെങ്കില്‍ സൂപ്പര്‍താരങ്ങളും മെഗാതാരങ്ങളുമുണ്ടാവില്ല. ഉല്‍പന്നങ്ങള്‍ വാങ്ങാനാളില്ലെങ്കില്‍ വ്യവസായ ഭീമന്മാരും വ്യവസായ സാമ്രാജ്യങ്ങളുമുണ്ടാകുമായിരുന്നില്ല. ഡ്രൈവറും കണ്ടക്ടറും മെക്കാനിക്കുകളുമില്ലെങ്കില്‍ ബസ് മുതലാളിമാരുണ്ടാകുമായിരുന്നില്ല.

ഔന്നത്യങ്ങളില്‍, സുഖലോലുപതയില്‍ കഴിയുന്നവര്‍ ‘നിങ്ങളെങ്ങനെ നിങ്ങളായി’ എന്നു വല്ലപ്പോഴുമെങ്കിലും ആലോചിക്കണം. അങ്ങനെ ചെയ്താല്‍ പിന്നിട്ട വഴികളില്‍ പാവപ്പെട്ടവനേയും, അര്‍ദ്ധപട്ടിണിക്കാരനേയും, അദ്ധ്വാനിക്കുന്നവനേയും കാണാന്‍ സാധിക്കും. അവരെ എങ്ങനെ മറക്കുവാനാവും? പക്ഷേ, കനകസിംഹാസനങ്ങളിലിരിക്കുന്നവര്‍ തങ്ങളെ അതിനര്‍ഹരാക്കിയവരെ മറക്കുന്ന കാഴ്ചയാണിന്നെവിടേയും. ഇതിനെ നന്ദികേടെന്നേ വിശേഷിപ്പിക്കാനാവൂ. ഇത് മനുഷ്യനെന്ന് അവകാശപ്പെടുന്നവര്‍ക്ക് ഭൂഷണമല്ല.

സ്വാര്‍ത്ഥതയില്ലെങ്കില്‍ ജീവിതമില്ല. ചിന്തയുടെയും പ്രവൃത്തിയുടെയും അടിസ്ഥാനം അത് മാത്രമാകുന്നതാണ് അപകടം. നമ്മുടെ പ്രവൃത്തി സമൂഹത്തിന്റെ ഉയര്‍ച്ചയ്‌ക്കും വളര്‍ച്ചയ്‌ക്കും കൂടിയാവണം. ‘ഇയാളെ നമുക്കാവശ്യമാണ്’ എന്ന് സമൂഹത്തെകൊണ്ട് പറയിപ്പിക്കുവാന്‍ സാധിച്ചാല്‍ അതില്‍പരം ധന്യതയെന്താണുള്ളത്. സമൂഹത്തിന്റെ ഈ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നയാള്‍ വ്യക്തിപ്രഭാവത്തിനുടമയായിത്തീരും.

വ്യക്തിത്വം എല്ലാവര്‍ക്കുമുണ്ട്; ഏറിയും കുറഞ്ഞുമിരിക്കുമെന്നുമാത്രം. വ്യക്തിപ്രഭാവം അപൂര്‍വം പേര്‍ക്കേ ഉള്ളൂ. അതു നേടുവാന്‍ സാധിച്ചാല്‍ ജന്മം സഫലമായെന്നാശ്വസിക്കാം. അതാവട്ടെ ഇനി നമ്മുടെ പ്രചോദനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് അപകടം : കാറോടിച്ചത് പ്രാദേശിക സിപിഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

നേമത്ത് 29000 മുസ്ലീം വോട്ടുകൾ നിർണ്ണായകം : മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കരമന മസ്ജിദ് ഇമാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.