കോഴിക്കോട്: അമിത ഫീസ് വാങ്ങുന്ന കോളേജുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരം കോളജുകള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാറുമായി കരാര്‍ ഒപ്പിടാത്ത സ്വാശ്രയ കോളജുകള്‍ ഫീസ് വര്‍ധിപ്പിച്ച നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യും.
സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട കോളജുകളില്‍ രണ്ടരലക്ഷം രൂപ ഫീസ് വാങ്ങുന്നതാണ് സമരക്കാര്‍ മഹാപരാധമായി കാണുന്നത്. എന്നാല്‍, അതൊന്നും ബാധകമാക്കാതെ അമിതഫീസ് വാങ്ങുന്ന കോളജുകള്‍ക്കെതിരെ സമരക്കാര്‍ മിണ്ടാത്തത് വിരോധാഭാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഉണ്ടാക്കിയ സ്വാശ്രയ കരാര്‍ സുപ്രീംകോടതി വരെ അംഗീകരിച്ചതാണ്. അതനുസരിച്ചാണ് മുന്നോട്ടു പോകുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ പ്രവേശനം നടത്തുന്നത് കോടതി നിര്‍ദേശം അനുസരിച്ചാണ്. ഇതനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതും. ഇതില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിലും കോടതി തീരുമാനിക്കണം. അല്ലാതെ സര്‍ക്കാരിനു സ്വന്തമായി എന്തെങ്കിലും ചെയ്യാനാകില്ലെന്നും പിണറായി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: