മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തിലെ മാട്ടുമുറിയില്‍ പട്ടികജാതിക്കാരുടെ ശ്മശാനത്തിന്റെ ചുറ്റുമതില്‍ സിപിഎമ്മുകാര്‍ പൊളിച്ചതുമായി ബന്ധപ്പെട്ട് സംഘര്‍ഷം. പത്ത്‌പേര്‍ക്ക് പരുക്കേറ്റു. ശ്മശാന സംരക്ഷണ ചുമതലയുള്ള ഹരിജനോദ്ധാരണ കമ്മറ്റി പ്രസിഡന്റ് ടി.കെ. വേലായുധന്‍ (50), സെക്രട്ടറി ശങ്കരന്‍ കറുത്ത പറമ്പ് (45), കെ.പി. ശിവദാസന്‍ (45), ടി.കെ. ബാലകൃഷ്ണന്‍ (40) ,അപ്പുട്ടി കാളിയത്തൊടിക (60) ,സിപിഎമ്മുകാരായ മോഹനന്‍ മാട്ടുമുറി (51),ഷാജികുമാര്‍ (42), ദീപ മീത്തിന്‍ കണ്ടി (36) ആഷിഖ് ബാബു (21), രതിഷ് മടത്തിന്‍ കണ്ടി (40)എന്നിവര്‍ക്കാണ് പരുക്കേറ്റത്. ശ്മശാന കമ്മറ്റി ഭാരവാഹികള്‍ മുക്കം ഗവ.ആശുപത്രിയിലും ,മറ്റുള്ളവര്‍ മുക്കത്തെ സ്വകാര്യആശുപത്രിയിലും ചികില്‍സയിലാണ് .
ഞായറാഴ്‌ച്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ശ്മശാനത്തിന്റെതാഴ്ഭാഗത്ത് കൂടി റോഡ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് സമീപവാസിയായ സിപിഎമ്മുകാരനും ശ്മശാന കമ്മറ്റിക്കാരും തമ്മില്‍ കേസും തര്‍ക്കവും ഉണ്ടായിരുന്നു. ഇതിനിടെ കമ്മറ്റിക്കാര്‍ ശ്മശാനത്തിലെ കാട് വെട്ടിത്തെളിക്കുകയും, താഴ്ഭാഗത്ത് ചുറ്റുമതില്‍ കെട്ടുകയും ചെയ്തു.ഇതേ തുടര്‍ന്ന് മറുവിഭാഗം തടസ്സവാദങ്ങളുമായി രംഗത്തിറങ്ങി. കോടതിയില്‍ നിന്ന് അനുകൂല വിധി വന്നതായി ഇരുവിഭാഗവും അവകാശവാദമുന്നയിച്ചതോടെ വൈകുന്നേരത്തോടെ പ്രശ്‌നം സംസാരിച്ചു തീര്‍ക്കാന്‍ ധാരണയായിരുന്നു.
എന്നാല്‍ ഇതിനിടെ സിപിഎമ്മുകാര്‍ സംഘടിച്ചെത്തി മതില്‍ പൊളിക്കുകയും ,ഇവിടെ പാര്‍ട്ടി കൊടി കെട്ടുകയും ചെയ്തു.
ഇത് തടയാന്‍ ശ്രമിച്ച തങ്ങളെ നൂറോളം വരുന്ന സിപിഎം സംഘം മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നെന്ന് പരുക്കേറ്റ ഹരിജനോദ്ധാരണ കമ്മറ്റിയംഗങ്ങള്‍ പറഞ്ഞു. അതേസമയം സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വിട്ടിലേക്കുള്ള വഴി ഒരു സംഘം അടച്ചു കെട്ടുകയും, തങ്ങളെ അക്രമിക്കുകയും ചെയ്‌തെന്നാണ് മറുവിഭാഗത്തിന്റെ പരാതി.
സംഘര്‍ഷസ്ഥലത്ത് മുക്കം പോലിസ് എത്തിയെങ്കിലും കോടതിയുടെ വിധി പകര്‍പ്പ് ഹാജരാക്കാന്‍ രണ്ടാഴ്ചത്തെ സമയം അനുവദിച്ച് തടിയൂരുകയായിരുന്നു.പട്ടികജാതിയിലെ ചെറുമ വിഭാഗത്തിന്റെ മൃതദേഹങ്ങള്‍ മറവ് ചെയ്യുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ചതാണ് 92 സെന്റ് വരുന്ന ശ്മശാനം .ഇതില്‍ നാല് സെന്റ് സ്ഥലം റോഡുകള്‍ക്കായി ഇതിനകം വിട്ടു നല്കിയിട്ടുണ്ട്.
















