അമൃതപുരി: വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പഠനത്തിന് പോകുന്നത് ഒഴിവാക്കാന്‍ മികച്ച വിദ്യാഭ്യാസ ഗവേഷണ സൗകര്യങ്ങള്‍ ഭാരതത്തില്‍തന്നെ വളര്‍ത്തിയെടുക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍. വിദ്യാഭ്യാസത്തിന് രാഷ്ട്രീയമില്ല. അതിന് ഇടതുപക്ഷവും വലതുപക്ഷവുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമൃതപുരിയില്‍ അമൃത വിശ്വവിദ്യാപീഠത്തിന്റെ ഓഷ്യന്‍ നെറ്റ് സംവിധാനം രാഷ്ട്രത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികവു പ്രകടിപ്പിക്കുന്ന സര്‍വകലാശാലകള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവുനല്‍കി പ്രവര്‍ത്തനസ്വാതന്ത്ര്യം കേന്ദ്രം അനുവദിക്കും, മന്ത്രി പറഞ്ഞു.
ഓഷ്യന്‍നെറ്റ് ഭാരതത്തിന് അനുഗ്രഹമാണ്. കടലില്‍ പോകുന്ന മീന്‍പിടിത്തക്കാര്‍ക്ക് വീട്ടുകാരുമായും സുരക്ഷാ ഉദ്യോഗസ്ഥരുമായും സമ്പര്‍ക്കം പുലര്‍ത്താന്‍ അവസരം ഒരുക്കുന്ന സംവിധാനം അവരുടെ യാതനയ്ക്ക് ശാശ്വതപരിഹാരമാണെന്നും മന്ത്രി.
അമൃതപുരി ക്യാമ്പസില്‍ ആരംഭിച്ച ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമായുള്ള യുനെസ്കോചെയര് ജാവദേക്കര്‍ ഉദ്ഘാടനം ചെയ്തു.
മല്‍സ്യബന്ധനത്തൊഴിലാളികളെ പുരധിവസിപ്പിക്കാനുള്ള പദ്ധതി വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ അമ്മയുടെ സഹായം തേടുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പരിപാടിയില്‍ പറഞ്ഞു. ഒരു വീടിനും സ്ഥലത്തിനുമായി 10 ലക്ഷം രൂപയാണ് ചെലവിടാന്‍ ഉദ്ദേശിക്കുന്നത്.
പുറ്റിങ്ങല്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അര ലക്ഷം രൂപ വീതവും മെഴ്സിക്കുട്ടിയമ്മ, ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍ എംപി, ആര്. രാമചന്ദ്രന് എംഎല്‍എ, ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് സെലീന എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു. അമൃത വിശ്വവിദ്യാപീഠം വൈസ് ചാന്‍സലര്‍ പി. വെങ്കട്ട് രംഗന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: