കോഴിക്കോട്: ബാലകൃഷ്ണന് മാസ്റ്ററുടെ ഓര്‍മ്മകളില്‍ 1967 ലെ ജനസംഘം സമ്മേളനം തുടിച്ചു നില്ക്കുന്നു ഇപ്പോഴും. ഉത്തരേന്ത്യന്‍ പാര്‍ട്ടിയെന്ന് ആക്ഷേപമുള്ള ഭാരതീയജനസംഘത്തിന്റെ ദേശീയസമ്മേളനം കോഴിക്കോട്ട് നടക്കുമ്പോള്‍ കൈമൈയ് മറന്ന് പ്രവര്‍ത്തിക്കാന്‍ എത്തിയവരില്‍ മുന്‍ പന്തിയിലുണ്ടായിരുന്നു ബാലകൃഷ്ണന് മാസ്റ്റര്‍. അന്നത്തെയും ഇന്നത്തെയും സംവിധാനങ്ങളില്‍ തമ്മില്‍ അജഗജാന്തരവ്യത്യാസമുണ്ട് ആവേശം പക്ഷേ, ഹിമാലയത്തോളം ഉയര്‍ന്നിരിക്കുന്നു.
അന്ന് സാമൂതിരി ഹൈസ്കൂള്‍ ഗ്രൗണ്ടിലെ ശുചീകരണ പ്രവര്‍ത്തനങ്ങളിലെ സഹായിയായിരുന്നു ബാലകൃഷ്ണന് മാസ്റ്റര്‍. സ്വന്തം വീട്ടില്‍ നടക്കുന്ന ചടങ്ങിനോടുള്ള ആവേശവും ആത്മാര്‍ത്ഥതയും തുള്ളിത്തുളുമ്പുന്നതായിരുന്നു സമ്മേളനത്തിലെ അനുഭവം. കേട്ടുമാത്രം പരിചയമുള്ള ദേശീയ നേതാക്കളെ കണ്‍നിറയെ കാണാനും ഇടപഴകാനുമുള്ള അവസരം അന്ന് ലഭ്യമായിരുന്നു.
ഒടുവില്‍ സമ്മേളനം കഴിഞ്ഞ് തിരിച്ചു പോവുമ്പോള്‍ വല്ലാത്ത നഷ്ടബോധം തോന്നിയെന്ന് മാസ്റ്റര്‍ പറയുന്നു. അതു കൊണ്ടുതന്നെ മിക്ക നേതാക്കളുടെയും ഓട്ടോ ഗ്രാഫ് വാങ്ങാന്‍ മാസ്റ്റര്ഉല്സാഹിച്ചു. അടല്‍ജി, സുന്ദര്‍സിംഗ് ഭണ്ഡാരി, നാനാജി, ദിനദയാല്‍ ഉപാധ്യായ തുടങ്ങിയവരുള്‍പ്പെടെയുള്ളവരുടെ ഓട്ടോ ഗ്രാഫ് ഇന്നും നിധിപോലെ അദ്ദേഹം സൂക്ഷിക്കുന്നു.50 വര്‍ഷങ്ങള്‍ക്കപ്പുറം ഓര്‍മകള്‍ വിരുന്നുവരുന്ന പ്രതീതിയാണ് അദ്ദേഹത്തിന്.
1967 ഡിസം. 29, 30, 31 തിയതികളിലാണ് അന്ന് സമ്മേളനം നടന്നിരുന്നത്. കോഴിക്കോട്ജില്ലയിലെ കന്നൂര് ജിയുപിഎസ്, കുണ്ടുങ്ങല്‍ ജിയുപിഎസ്, തിരുവണ്ണൂര്‍ ജിഎല്‍പി എസ് എന്നിവിടങ്ങളിലാണ് മാസ്റ്റര്‍ പഠിപ്പിച്ചിരുന്നത്. തിരുവണ്ണൂര്‍ സ്കൂളില്‍ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: