ഇരിങ്ങാലക്കുട: പ്രധാനപാതകളില്‍ ടാറിങ്ങ് തകര്‍ന്നുപോയി രൂപപ്പെട്ട കുഴികള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. പോട്ടമൂന്നുപീടിക സംസ്ഥാന പാതകളിലും, ബസ്സ് സ്റ്റാന്റ് കാട്ടൂര്‍ റേഡിലുമെല്ലാം ഇത്തരം കുഴികള്‍ വ്യാപകമാണ്. കോടികണക്കിന് രൂപ ചിലഴിച്ചാണ് ഇവയെല്ലാം മെക്കാഡം ടാറിങ്ങ് നടത്തിയിരിക്കുന്നത്. പലയിടത്തും വലിയ കുഴികള്‍ മൂടിയിട്ടുണ്ടെങ്കിലും പലയിടത്തും ടാറിങ്ങ് അടര്‍ന്നുപോയി രൂപപ്പെട്ട കുഴികള്‍ യാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഒരു വര്‍ഷം മുമ്പ് ടിറാങ്ങ് നടത്തിയ റോഡാണ് ഒഴുകി പോയിരിക്കുന്നത്. കോടികള്‍ മുടക്കി റീടാര്‍ ചെയ്ത പോട്ടമൂന്നുപീടിക സംസ്ഥാനപാതയില്‍ കല്ലേറ്റുംകര മുതല്‍ ഇരിങ്ങാലക്കുട വരെയുള്ള ‘ാഗത്ത് പലയിടത്തും റോഡ് ‘ാഗികമായി തകര്‍ന്ന നിലയിലാണ്. പലയിടത്തും പൊളിഞ്ഞ് പോയ ടാറിങ്ങിന് താഴെ പത്ത് വര്‍ഷം മുമ്പ് ചെയ്ത റോഡിന്റെ ഉപരിതലം ഇപ്പോഴും കൂടാതെ നില്‍ക്കുകയാണ്. മെറ്റലിളകി റോഡിന്റെ വശങ്ങളിലേയ്ക്ക് തള്ളിപ്പോയ അവസ്ഥയിലാണ്. ഈ റോഡില്‍ മെറ്റലില്‍ വണ്ടി തെന്നി വിണ് അപകടം പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. മെക്കാഡം ടാറിങ്ങിലെ അഴിമതിയും നിലവാര തകര്‍ച്ചയുമാണ് റോഡ് തകരാന്‍ കാണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിക്കായി പൊളിച്ച് റീ ടാറിങ്ങ് നടത്തിയ പടിയൂര്‍ മതിലകം റോഡിലും കുഴികള്‍ രൂപപ്പെട്ടിരിക്കുന്നതും ഭീഷണി ഉയര്‍ത്തുന്നുണ്ട്. നിരന്തരം അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ അടിയന്തിരമായി കുഴികളടയ്ക്കാന്‍ പിഡബ്ലിയുഡി അധികാരികള്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: