കോഴിക്കോട്: മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സംസ്കാരമാണ് ഭാരതത്തിന്റേതെന്ന് ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് സ്ഥാണു മാലയന്‍. തപസ്യകലാസാഹിത്യ വേദി 40-ാം വാര്ഷികോത്സവത്തിനോടനുബന്ധിച്ചുള്ള വിളംബരപര്വ്വത്തില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭാരതസംസ്കാരമാണ് ഏറ്റവും പഴയതും ശ്രേഷ്ഠവുമെന്നാണ് ഹിസ്റ്റോറോഗ്രാമില് ആധുനിക ചരിത്രകാരന്മാര് പറയുന്നത്. പൂര്‍വികര്‍ എന്തെല്ലാം ഉപയോഗിച്ചുവെന്നും അവരുടെ ജീവിതരീതിയും ശൈലിയും ഭാരതത്തില്‍ എഴുതിവച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.
കലകളെ ഇഷ്ടപെടാത്തവരാണ് യുവതലമുറയെന്നും അവര്‍ മൊബൈലില്‍ മാത്രം ഒതുങ്ങിക്കൂടുകയാണെന്നും ഉദ്ഘാടനം നിര്‍വ്വഹിച്ച ആര്‍ട്ടിസ്റ്റ് മദനന് അഭിപ്രായപ്പെട്ടു. ഇത്തരം സമൂഹത്തിന് തപസ്യ കലാമൂല്യം മനസ്സിലാക്കി കൊടുക്കുന്നത് ഏറെ ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷത വഹിച്ചു.
സാമൂതിരി കെ.സി.യു.രാജ, കെ.എം. പരമേശ്വരന് എന്നിവര്‍ സംസാരിച്ചു. ഉള്ളൂര്‍ എം.പരമേശ്വരന്, പി. ആര്. നാഥന്, കോഴിക്കോട് നാരായണന് നായര്‍, മലയത്ത് അപ്പുണ്ണി, എം.പി. ചന്ദ്രദാസ്, പി. ചന്ദ്രശേഖരന്, എം.വിജയനാഥ് എന്നിവരെ ആദരിച്ചു. പ്രൊഫ.സി.പി. സതീഷ് സ്വാഗതവും ഗോപി കുടല്ലൂര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രശാന്ത് കൈതപ്രം രചനയും, രാമകൃഷ്ണന് വേങ്ങര സംവിധാനവും നിര്‍വ്വഹിച്ച ‘കാരി’ നാടകം അവതരിപ്പിച്ചു.
ഇന്ന് രാവിലെ ഒമ്പത് മണിക്ക് തളി സൂര്യകാന്തി ഓഡിറ്റോറിയത്തില്‍ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് ഗജേന്ദ്രസിംഗ് ചൗഹാന് സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം അദ്ധ്യക്ഷ പി. വത്സല അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, ഡോ, എം.ജി.എസ് നാരായണന്, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍, പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, എസ്. രമേശന് നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: