ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഇന്നലെ തൃപ്പുത്തരി ആഘോഷിച്ചു. ഭഗവാനെ തൊഴാനും തൃപ്പുത്തരിപ്പായസം വാങ്ങാനും ക്ഷേത്രത്തില്‍ വന്‍ തിരക്കനുഭവപ്പെട്ടു. ആദ്യമായി കൊയ്തെടുത്ത നെല്ലിന്റെ അരി കൊണ്ടുള്ള നിവേദ്യവും പുത്തരിപ്പായസവും കണ്ണന് വിളമ്പി. ഉച്ചപ്പൂജയ്ക്ക് നിവേദ്യത്തോടൊപ്പം പുത്തരിപ്പായസം, നെയ്യപ്പം ‘പത്തിലക്കിറാപുത്തരിച്ചുണ്ട കൊണ്ടുള്ള ഉപ്പേരി, ഉപ്പുമാങ്ങ, പഴംനുറുക്ക് എന്നീ വിശേഷ വിഭവങ്ങള്‍ സ്വര്‍ണ്ണപ്പാത്രത്തില്‍ കണ്ണന് നേദിച്ചു.
പുതിയ നെല്ലിന്റെ അരിയുടെ ‘പക’ ഇല്ലാതാക്കാന്‍ ഔഷധ സസ്യമായ ഉഴിഞ്ഞവള്ളി ചുറ്റിയ ഉരുളിയിലാണ് പുത്തരിപ്പായസം നേദിച്ചത്. വര്‍ഷത്തില്‍ ഒരു ദിവസം മാത്രം പതി വുള്ള ഉപ്പുമാങ്ങയും പത്തിലക്കറിയും ഇന്നലെ കണ്ണന് നേദിച്ചു. ഉച്ചപൂജ കഴിഞ്ഞ ഉടന്‍ ഉച്ചശീവേലിയും നടന്നു. പാരമ്പര്യ അവകാശി പുതിയേടത്ത് നാരായണിക്കുട്ടി പിഷാരസ്യാരാണ് കണ്ണന് നേദിക്കാനുള്ള ഉപ്പുമാങ്ങ തയ്യാറാക്കിയത്. പനയത്ത് കൃഷ്ണ കുമാറാണ് പത്തിലയും പുത്തരിച്ചുണ്ടയും ക്ഷേത്രത്തിലേക്ക് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: