എല്ലാദേവന്മാരുടേയും, മനുഷ്യരുടേയും അന്തര്യാമിയായി ശോഭിക്കുന്ന ശ്രീകൃഷ്ണ ഭഗവാനില്‍ എത്തിച്ചേരുന്ന വിധം കര്മ്മങ്ങള്ചെയ്യുക. ഇതാണ് ധര്‍മ്മത്തിന്റെ നാലാമത്തെ തലം. എല്ലാ ഇന്ദ്രിയങ്ങളുടേയും സ്വാഭാവിക പ്രവര്‍ത്തനം ശ്രീ കൃഷ്ണനിലേക്കും ഭഗവാന്റെ ഭക്തരിലേയ്ക്കും എത്തിച്ചേരും വിധം മാറ്റി യെടുക്കുക ഇത് ഭാഗവതധര്‍മ്മം.
എല്ലാധര്‍മ്മങ്ങളും ഉപേക്ഷിച്ച് ശ്രീകൃഷ്ണന്റെ കഥകളും നാമങ്ങളും പാടിക്കൊണ്ടും കേട്ടുകൊണ്ടും ഭഗവദ് പ്രേമാനന്ദത്തില്‍ മുഴുകുക ഇതാണ് പ്രേമ ലക്ഷണമായ ഭക്തിയിലൂടെ പരമപദത്തിലെത്തുക എന്ന ഉന്നതതലം. ഈ അവസ്ഥയില്‍ നമ്മെ എത്തിക്കുന്നില്ലെങ്കില്‍ എല്ലാധര്‍മ്മങ്ങളും നിഷ്പ്രയോജനമത്രേ. ആദ്യം പറഞ്ഞ മൂന്നുതരം ധര്‍മ്മപ്രവര്‍ത്തി ധര്‍മ്മങ്ങളും പിന്നീട് പറഞ്ഞ നിവര്‍ത്തി ധര്‍മ്മങ്ങളും ഒടുവിലത്തെ രണ്ടെണ്ണം ഭാഗവതധര്മ്മവുമത്രേ.
ഭഗവാന്റെ നിശ്വാസത്തില്‍ നിന്ന് ആവിര്‍ഭവിച്ച വേദങ്ങളില്‍ നിന്ന് ധര്‍മ്മത്തിന്റെ സ്വഭാവം മനസ്സിലാക്കാം. ഭഗവാന് ബ്രഹ്മാവിന്റെ ഹൃദയത്തില്‍ വേദങ്ങള്‍ പ്രകാശിപ്പിച്ചു. ബ്രഹ്മാവ്, മരീചി തുടങ്ങി പ്രജാപതിമാര്‍ക്ക് വേദങ്ങള്‍ ഉപദേശിച്ചു. അവര്‍ സ്വയം വേദപ്രദിപാദിതമായ ധര്‍മ്മം ആചരിക്കുകയും ശിഷ്യ പരമ്പരവഴി പ്രചരിപ്പിക്കുകയും ചെയ്തു.
തമോഗുണത്തില്‍ നിന്ന് രൂപംകൊണ്ട ആസുരഭാവമുള്ള മനുഷ്യര്‍ വേദവിരുദ്ധമായയരീതിയില് പ്രവര്‍ത്തനം തുടങ്ങി. അങ്ങിനെ അധര്‍മ്മം ഉദ്ഭവിച്ചു, വളര്‍ന്നു. അപ്പോള്‍ ആത്മപ്രഭാവം കൂടുതലുള്ള ജീവന്മാര് ഋഷികളായും രാജാക്കന്മാരായും ജനിച്ച് നേര്‍വഴികാട്ടി.
നിവര്‍ത്തി ധര്‍മ്മങ്ങള്‍ക്കും ഭഗവത ധര്‍മ്മങ്ങള്‍ക്കും ഗ്ലാനിയും ഭാവിയും തട്ടും വിധം അധര്മ്മമുണ്ടാവുകയും വളരുകയും ചെയ്യുമ്പോള്‍ എതു യുഗത്തിലും എപ്പോഴും എവിടെയും ഞാന്‍ ആവിര്‍ഭവിക്കുന്നു. എന്നാണ് ഭഗവാന്റെ തിരുവായ്മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: